ശ്രീനഗര്‍: പ്രദേശിക നേതാക്കളുമായുള്ള കൂടിക്കാഴ്‌ചക്കായി പീപ്പിള്‍സ് അലയന്‍സ് ഫോർ ഗുപ്കര്‍ ഡിക്ളറേഷന്റെ പ്രതിനിധികള്‍ കാര്‍ഗില്‍ സന്ദര്‍ശിച്ചു. ഒമര്‍ അബ്‌ദുള്ള, ഗുലാം നബി ലോണ്‍ ഹഞ്ചുര, നാസിര്‍ അസ്‍ലം വാനി, മുസഫര്‍ ഷാ, വഹീദ് പാര എന്നിവരാണ് ലഡാക്കിലെ യൂണിയന്‍ ടെറിട്ടറി പ്രദേശമായ കാര്‍ഗിലെത്തിയത്. കശ്‌മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കാര്‍ഗില്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ രാഷ്‌ട്രീയ പ്രതിനിധി സംഘമാണ് ഇവര്‍.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം അതിര്‍ത്തിയിലെ സ്‌ഥിതിഗതികള്‍ സംഘം വിലയിരുത്തി. ആര്‍ട്ടിക്കിള്‍ 370 പുനസ്‌ഥാപിക്കുന്നതിനായി പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ്, സിപിഐഎം, പീപ്പിള്‍സ് കോണ്‍ഫറന്‍സ്, പീപ്പിള്‍സ് മൂവ്മെന്റ്, അവാമി നാഷണല്‍ കോണ്‍ഫറന്‍സ് എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നാണ് പീപ്പിള്‍സ് അലയന്‍സിന് രൂപം നല്‍കിയത്. അലയന്‍സിന്റെ ചെയര്‍മാൻ ഫാറൂഖ് അബ്‌ദുള്ളയും വൈസ് ചെയര്‍മാൻ മെഹബൂബ മുഫ്‌തിയുമാണ്. ഗുപ്കര്‍ അലയന്‍സിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി പ്രാദേശിക നേതാക്കളുടെ പിന്തുണയും പ്രതിനിധി സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
Read more : ഫ്രഞ്ച് കാര്‍ട്ടൂണ്‍ വിവാദം; മുസ്ലിം സംഘടനകള്‍ ഭോപ്പാലില്‍ പ്രതിഷേധിച്ചു