തിരുവനന്തപുരം: സംസ്‌ഥാനത്ത് ഡിജെ പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി പോലീസ്. ഡിജെ പാർട്ടികളിൽ ലഹരി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്‌ഥാനത്ത് പോലീസ് തീരുമാനിച്ചത്.
നിയന്ത്രണങ്ങളെ തുടർന്ന് രാത്രി 10 മണിക്ക് ശേഷം ഡിജെ പാർട്ടി നടത്താൻ അനുമതി നൽകില്ല. കൂടാതെ പാർട്ടിയിൽ പങ്കെടുക്കുന്ന ആളുകളുടെ പൂർണ വിവരം പോലീസിന് കൈമാറണമെന്നും വ്യക്‌തമാക്കിയിട്ടുണ്ട്. ഒപ്പം തന്നെ പാർട്ടി നടക്കുന്ന ഹോട്ടലുകളിൽ കർശന പരിശോധന നടത്താനും സംസ്‌ഥാന പോലീസ് മേധാവി അനിൽകാന്ത് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഡിജെ പാർട്ടി നടത്താൻ സിസിടിവി ക്യാമറകൾ സ്‌ഥാപിച്ച ഇടങ്ങളിൽ മാത്രമേ അനുമതി നൽകുകയുള്ളൂ. തുടർന്ന് പോലീസ് ആവശ്യപ്പെടുന്ന മുറയ്‌ക്ക് ദൃശ്യങ്ങൾ കൈമാറുകയും വേണം. അല്ലാത്തപക്ഷം പാർട്ടി നടത്താൻ അനുമതി നൽകില്ലെന്നാണ് പോലീസ് വൃത്തങ്ങൾ വ്യക്‌തമാക്കുന്നത്.
Read also: യുഎഇയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിക്ക് ഒരു കോടി രൂപ നഷ്‌ടപരിഹാരം