കണ്ണൂർ: കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ വീട്ടിൽ റെയ്‌ഡ് നടത്താത്തത് എന്തെന്ന് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. കെഎം ഷാജിയുടെ അഴീക്കോട്ടെയും കോഴിക്കോട്ടെയും വീട്ടിലേക്ക് പോയ വിജിലൻസ് എന്തുകൊണ്ട് സുരേന്ദ്രന്റെ വീട്ടിലേക്ക് എത്തുന്നില്ലെന്ന് റിജിൽ മാക്കുറ്റി ചോദിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബംഗളൂരു ജയിലിൽ കിടക്കുന്ന ബിനീഷ് കോടിയേരിക്കു വേണ്ടിയുള്ള വിലപേശലാണോ നടക്കുന്നതെന്നും റിജിൽ മാക്കുറ്റി ചോദിച്ചു.
അതേസമയം, കുഴൽപ്പണ കവർച്ചാ കേസിലെ മുഖ്യപ്രതിയായ ധർമരാജനെ അറിയാമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. ധർമരാജനെ അറിയാമെന്നും ചില പ്രചാരണ സാമഗ്രികൾ ധർമരാജനെ ഏൽപിച്ചിരുന്നുവെന്നും പലവട്ടം ഇയാളെ ഫോണിൽ വിളിച്ചിരുന്നു എന്നുമാണ് സെക്രട്ടറിയും ഡ്രൈവറും പോലീസിന് നൽകിയിരിക്കുന്ന മൊഴി.
Read also: കൊടകര കുഴൽപ്പണക്കേസ്; സിപിഎം പ്രവർത്തകനെ ചോദ്യം ചെയ്‌ത് വിട്ടയച്ചു