പാറ്റ്ന: ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ജാമ്യ നടപടിക്രമങ്ങൾ പൂർത്തിയായി. കാലിത്തീറ്റ കുംഭകോണ കേസിൽ കഴിഞ്ഞ 17നാണ് ലാലുവിന് ജാമ്യം അനുവദിച്ചത്. കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ റാഞ്ചി കോടതി നടപടികളിൽ നിന്ന് ബാർ കൗൺസിൽ അഭിഭാഷകരെ വിലക്കിയിരുന്നതിനാലാണ് നടപടികൾ വൈകിയത്.
ബാർ കൗൺസിൽ നിയന്ത്രണങ്ങൾ ഇളവ് ചെയ്‌തതിനെ തുടർന്ന് വെള്ളിയാഴ്‌ച ലാലുവിന്റെ അഭിഭാഷകൻ നടപടികൾ പൂർത്തിയാക്കി. സിബിഐ കോടതിയിൽ നിന്ന് ജാമ്യ ഉത്തരവ് ലഭിച്ചതിനെ തുടർന്ന് റാഞ്ചി ബിർസ മുണ്ട ജയിൽ അധികൃതർ മോചന ഉത്തരവിറക്കി. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ഡെൽഹി എയിംസ് ആശുപത്രിയിൽ ചികിൽസയിലാണ് ലാലു ഇപ്പോഴുള്ളത്. മോചന ഉത്തരവ് ലഭിച്ചെങ്കിലും അദ്ദേഹംകുറച്ച് ദിവസം കൂടി എയിംസിൽ ചികിൽസയിൽ തുടരും.
Read also: തമിഴിലും ചുവടുറപ്പിച്ച് അപ്പാനി ശരത്ത്; ശശികുമാറിന് വില്ലനായി പുതിയ വേഷത്തിൽ