എടപ്പാൾ: മലപ്പുറം എടപ്പാളിൽ പട്ടാപ്പകൽ വൻ കവർച്ച. ചേകന്നൂർ മുതുമുറ്റത്ത് വീട്ടിൽ മുഹമ്മദ് കുട്ടിയുടെ വീട്ടിലാണ് വ്യാഴാഴ്‌ച മോഷണം നടന്നത്. 125 പവനും 65000 രൂപയും മോഷണം പോയി.
രാവിലെ 11.30ഓടെ വീട് പൂട്ടി പുറത്തുപോയ മുഹമ്മദ് കുട്ടിയും കുടുംബവും 9.30ഓടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുറിയിലെ സ്വർണവും പണവും സൂക്ഷിച്ചിരുന്ന അലമാര തുറന്നു കിടക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് മുഹമ്മദ് കുട്ടിയുടെ മകൻ സുഹൈലിന്റെ വിവാഹം നടന്നത്. മകളുടെ വിവാഹത്തിന് കരുതിവെച്ചതും മരുമകളുടെ സ്വർണവുമാണ് മോഷണം പോയതെന്നാണ് വീട്ടുകാർ പറയുന്നത്.
പൊന്നാനി പോലീസ് സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തിരൂർ ഡിവൈഎസ്‌പിയും സ്‌ഥലത്തെത്തി. കുടുംബം വീട് പൂട്ടി പുറത്തുപോകുന്നതിന് മുൻപ് തന്നെ മോഷ്‌ടാവ് അകത്ത് കയറിയിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്‌ധരും സ്‌ഥലത്തെത്തി തെളിവെടുപ്പ് നടത്തി. വീട്ടുകാരുമായി അടുത്ത ബന്ധമുള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
Read also: പാലാരിവട്ടം അഴിമതിക്കേസ്; ഇബ്രാഹിം കുഞ്ഞിന് ഉപാധികളോടെ ജാമ്യം