കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്‌റ്റിലായ മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. 2 ലക്ഷം രൂപയുടെ ബോണ്ടിലാണ് ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ആരോഗ്യസ്‌ഥിതി അതീവ മോശമായതിനാല്‍ തനിക്ക് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹരജിയിലാണ് ഇപ്പോള്‍ ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്.
നിലവിലെ ആരോഗ്യനില കണക്കിലെടുത്താണ് ജാമ്യം അനുവദിക്കുന്നതെന്നും, എറണാകുളം ജില്ല വിട്ട് പുറത്തേക്ക് പോകാന്‍ പാടില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി. ഒപ്പം തന്നെ പാസ്‌പോര്‍ട്ട് ഹൈക്കോടതിയില്‍ കെട്ടിവെക്കണമെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു. രണ്ടാം തവണ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹരജിയിലാണ് ഇബ്രാഹിം കുഞ്ഞിന് ജാമ്യം അനുവദിച്ചത്. ആദ്യതവണ ആരോഗ്യനില ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. നിലവില്‍ എറണാകുളം ലേക്‌ഷോർ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ് ഇബ്രാഹിം കുഞ്ഞ്.
Read also : സന്ദീപിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്‌റ്റംസ് വീണ്ടും കോടതിയിൽ