വാഷിങ്ടൺ: ബാഗ്‌ദാദിലെ അമേരിക്കൻ എംബസിക്ക് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ ഇറാനെതിരെ തിരിഞ്ഞ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഞായറാഴ്‌ചയാണ് ബാഗ്‌ദാദിലെ യുഎസ് എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം നടന്നത്. 8 റോക്കറ്റുകളാണ് എംബസിക്ക് എതിരെ ആക്രമണം നടത്തിയതെന്ന് ഇറാഖ് അറിയിച്ചു. ആക്രമണത്തിൽ നാശനഷ്‌ടങ്ങൾ സംഭവിച്ചുവെങ്കിലും ആളപായമില്ലെന്നാണ് റിപ്പോർട്ടുകൾ.
ഇറാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഡൊണാൾഡ് ട്രംപ് ആരോപിക്കുന്നത്. റോക്കറ്റ് ആക്രമണങ്ങൾക്ക് പിന്നാലെ ഇറാഖിലുള്ള അമേരിക്കക്കാർക്ക് എതിരെ ആക്രമണ ഭീഷണിയുണ്ടെന്നും ട്രംപ് പറഞ്ഞു. ആക്രമണത്തിൽ ഒരു അമേരിക്കക്കാരന് എങ്കിലും മരണം സംഭവിച്ചാൽ, ഇറാൻ ആയിരിക്കും ഉത്തരവാദികൾ എന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു.
Our embassy in Baghdad got hit Sunday by several rockets. Three rockets failed to launch. Guess where they were from: IRAN. Now we hear chatter of additional attacks against Americans in Iraq… pic.twitter.com/0OCL6IFp5M
— Donald J. Trump (@realDonaldTrump) December 23, 2020
അമേരിക്കയുടെ നയതന്ത്ര കാര്യാലയത്തിന് നേരെ നടന്ന റോക്കറ്റ് ആക്രമണം ഇറാന്റെ ഗൂഢാലോചനയെന്ന് ആരോപിച്ച് അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും രംഗത്തെത്തിയിരുന്നു. എന്നാൽ ആരോപണങ്ങൾ ഇറാൻ നിഷേധിച്ചു.
We strongly refute @SecPompeo‘s irresponsible anti-#Iran accusations, which blatantly aim to create tension.
Iran rejects any attack on diplomatic missions.
The U.S. military presence is the source of instability in our region. No amount of spin can divert blame for its evils.
— Saeed Khatibzadeh (@SKhatibzadeh) December 21, 2020
2020 ജനുവരിയിൽ അമേരിക്ക വധിച്ച ഇറാനിയൻ ജനറൽ ക്വാസിം സുലൈമാനിയുടെ മരണവാർഷിക ദിനം അടുത്തുവരുന്ന സാഹചര്യത്തിലാണ് അമേരിക്കൻ എംബസിക്ക് നേരെ ആക്രമണമുണ്ടായതെന്നതും ആശങ്ക വർധിപ്പിക്കുകയാണ്.
Read also: ജമ്മു കശ്‌മീരില്‍ ഭീകര സംഘടനയുമായി ബന്ധമുള്ള നാലുപേര്‍ അറസ്‍റ്റില്‍; ആയുധങ്ങളും കണ്ടെടുത്തു