യുഎസ് എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം; ഉത്തരവാദികൾ ഇറാനെന്ന് ആരോപണം

By Trainee Reporter, Malabar News
Donald-Trump_2020-Nov-17
Ajwa Travels

വാഷിങ്ടൺ: ബാഗ്‌ദാദിലെ അമേരിക്കൻ എംബസിക്ക് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ ഇറാനെതിരെ തിരിഞ്ഞ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഞായറാഴ്‌ചയാണ് ബാഗ്‌ദാദിലെ യുഎസ് എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം നടന്നത്. 8 റോക്കറ്റുകളാണ് എംബസിക്ക് എതിരെ ആക്രമണം നടത്തിയതെന്ന് ഇറാഖ് അറിയിച്ചു. ആക്രമണത്തിൽ നാശനഷ്‌ടങ്ങൾ സംഭവിച്ചുവെങ്കിലും ആളപായമില്ലെന്നാണ് റിപ്പോർട്ടുകൾ.

ഇറാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഡൊണാൾഡ് ട്രംപ് ആരോപിക്കുന്നത്. റോക്കറ്റ് ആക്രമണങ്ങൾക്ക് പിന്നാലെ ഇറാഖിലുള്ള അമേരിക്കക്കാർക്ക് എതിരെ ആക്രമണ ഭീഷണിയുണ്ടെന്നും ട്രംപ് പറഞ്ഞു. ആക്രമണത്തിൽ ഒരു അമേരിക്കക്കാരന് എങ്കിലും മരണം സംഭവിച്ചാൽ, ഇറാൻ ആയിരിക്കും ഉത്തരവാദികൾ എന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു.

അമേരിക്കയുടെ നയതന്ത്ര കാര്യാലയത്തിന് നേരെ നടന്ന റോക്കറ്റ് ആക്രമണം ഇറാന്റെ ഗൂഢാലോചനയെന്ന് ആരോപിച്ച് അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും രംഗത്തെത്തിയിരുന്നു. എന്നാൽ ആരോപണങ്ങൾ ഇറാൻ നിഷേധിച്ചു.

2020 ജനുവരിയിൽ അമേരിക്ക വധിച്ച ഇറാനിയൻ ജനറൽ ക്വാസിം സുലൈമാനിയുടെ മരണവാർഷിക ദിനം അടുത്തുവരുന്ന സാഹചര്യത്തിലാണ് അമേരിക്കൻ എംബസിക്ക് നേരെ ആക്രമണമുണ്ടായതെന്നതും ആശങ്ക വർധിപ്പിക്കുകയാണ്.

Read also: ജമ്മു കശ്‌മീരില്‍ ഭീകര സംഘടനയുമായി ബന്ധമുള്ള നാലുപേര്‍ അറസ്‍റ്റില്‍; ആയുധങ്ങളും കണ്ടെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE