തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിൽ അഴുകിയ മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. നെയ്യാറ്റിന്‍കര കാരക്കോണത്താണ് ഏകദേശം 800 കിലോയോളം വരുന്ന മീന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പിടികൂടി കുഴിച്ച് മൂടിയത്.
റോഡരികില്‍ ഇരുന്ന് വില്‍ക്കുന്നവരാണ് കേടായ മീന്‍ വിറ്റത്. കുന്നത്തുകാൽ പഞ്ചയത്തിൽ തമിഴ്നാട്- കേരള അതിർത്തി പ്രദേശമായ കൂനൻ പനയിലാണ് റോഡരികിലായി അഴുകിയ മൽസ്യ കച്ചവടം നടന്നത്. വീട്ടിൽ വാങ്ങി കൊണ്ടുപോയ മൽസ്യത്തിൽ നിന്നും പുഴുക്കൾ പുറത്തേക്ക് വരുന്നത് കണ്ടതിന് പിന്നാലെ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
ഇതേതുടർന്ന് ആരോഗ്യ വകുപ്പ് പരിശോധന നടത്തുകയും പഴകിയ മൽസ്യം കണ്ടെത്തുകയും ചെയ്‌തു. ഏകദേശം ഒരു മാസം പഴക്കമുള്ള മൽസ്യമാണെന്നും രാസവസ്‌തു ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തി. ആരോഗ്യ പ്രവർത്തകർ പഞ്ചായത്തിന് നോട്ടിസ് നൽകിയിട്ടുണ്ട്.
അതേസമയം റോഡ് ഗതാഗതം തടസപ്പെടുത്തിയാണ് പ്രദേശത്ത് മൽസ്യ കച്ചവടം നടത്തി വരുന്നത്. ഇതിനെതിരെയും നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകി.
Most Read: കോഴിക്കോട് സമാന്തര എക്‌സ്‌ചേഞ്ച് കേസ്; ഇന്ന് വിധി പറയും