പട്ടാമ്പി: തുടർച്ചയായി 5 പേർ മരിച്ച ‘അഭയം’ അനാഥ-അഗതി മന്ദിരത്തിൽ 23 അന്തേവാസികളെ ആർടിപിസിആർ പരിശോധനക്ക് വിധേയരാക്കി. രോഗ ലക്ഷണങ്ങൾ കണ്ടെത്തിയ മൂന്നുപേരെ ഹോം ക്വാറന്റെയ്‌നിൽ പ്രവേശിപ്പിച്ചു. കൊപ്പം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോ. സിദ്ദീഖ്, ഡോ. വിസി ഗീത എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 5 അന്തേവാസികൾ ഇവിടെ മരിച്ചിരുന്നു. ഇതിൽ ഒരാൾ കോവിഡ് ബാധിതനായിരുന്നുവെന്നത് ആശങ്കകൾക്ക് ഇടയാക്കി. കഴിഞ്ഞ ദിവസത്തെ കോവിഡ് പരിശോധനയിൽ 27 പേർക്ക് രോഗം കണ്ടെത്തുകയും ചെയ്‌തു. ഇവരെ മാങ്ങോട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രദേശത്തെ അണുമുക്‌തമാക്കിയാണ് കൂടുതൽ പരിശോധനകൾ നടത്തിയത്. വയോധികരും അഗതികളുമായി 66 അന്തേവാസികളാണ് അഭയത്തിലുള്ളത്. പരിശോധന ഫലം ലഭിച്ചാൽ അനുബന്ധ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി.
Read also: കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി