തിരുവനന്തപുരം : തടവില്‍ കഴിയുന്ന പ്രതികള്‍ക്ക് മര്‍ദനമേല്‍ക്കുന്നതിന്റെ പേരില്‍ പോലീസ് ഉദ്യോഗസ്‌ഥര്‍ പ്രതിക്കൂട്ടിലാകുന്നത് ഒഴിവാക്കാന്‍ പുതിയ ഉത്തരവുമായി ജയില്‍വകുപ്പ്. തടവുകാര്‍ക്കെതിരെ നടപടി എടുക്കുമ്പോള്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങളില്‍ പോലീസ് ഉദ്യോഗസ്‌ഥര്‍ നിരവധി തവണ പഴി കേള്‍ക്കേണ്ടി വന്നതിന് പിന്നാലെയാണ് ഇപ്പോള്‍ തീരുമാനം.
ഇനി മുതല്‍ പോലീസ് ഉദ്യോഗസ്‌ഥര്‍ തടവുകാരെ മര്‍ദിക്കരുതെന്നും, മനഃപൂര്‍വം പോലീസുകാരോട് സംഘര്‍ഷത്തിന് ഒരുങ്ങുന്ന തടവുകാര്‍ക്കെതിരെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുന്നതിനെതിരെ പുതിയ കേസ് രജിസ്‌റ്റര്‍ ചെയ്യാനുമാണ് ജയിൽവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
തടവുകാരെ മർദിക്കുന്നതിന്റെ പേരില്‍ കോടതികളിലും അന്വേഷണ ഏജന്‍സികള്‍ക്ക് മുന്‍പിലും നിരവധി തവണ ജയില്‍വകുപ്പ് കുറ്റക്കാരായതോടെയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതുപ്രകാരം തടവുകാരുടെ ക്രിമിനല്‍ പശ്‌ചാത്തലം, ജയിലിലെ നിയമലംഘനങ്ങളുടെ പട്ടിക, സിസിടിവി ദൃശ്യങ്ങള്‍, മെഡിക്കല്‍ രേഖകള്‍ എന്നിവ കൃത്യമായി സൂക്ഷിക്കാന്‍ ഓരോ ജയിലുകള്‍ക്കും ഡിജിപി നിര്‍ദേശം നല്‍കി. ഇവ ഉപയോഗിച്ച് ജയിലുകളില്‍ മനഃപൂര്‍വം സംഘര്‍ഷം സൃഷ്‌ടിക്കാന്‍ ശ്രമിക്കുന്ന തടവുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് ജയില്‍വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
Read also : ‘സ്വയംപര്യാപത സമൂഹം’ മർകസ് ലക്‌ഷ്യം; ഡോ എപി അബ്‌ദുൽ ഹകീം അസ്ഹരി, 7 കുടുംബങ്ങൾക്ക് വള്ളങ്ങൾ കൈമാറി