ചിലവായത് 36 കോടിയോളം; മൂന്നുവര്‍ഷം കൊണ്ട് ബാക്കിയായത് വിള്ളലും, യാത്രാഭീതിയും

By Team Member, Malabar News
Malabarnews_pallapram bridge
Representational image
Ajwa Travels

പൊന്നാനി : നാട്ടുകാരുടെ വര്‍ഷങ്ങള്‍ കൊണ്ടുള്ള കാത്തിരിപ്പിന് ഒടുവിലാണ് പള്ളപ്രം പാലം നിര്‍മ്മിക്കാനുള്ള അനുമതി ലഭിക്കുന്നത്. അങ്ങനെയാണ് കുറ്റിപ്പുറം-പുതുപൊന്നാനി പാലത്തിന്റെ അവസാന ഭാഗമായി പള്ളപ്രം പാലം നിര്‍മ്മിക്കുന്നത്. ഇപ്പോള്‍ അതേ പാലം തന്നെ യാത്രക്കാര്‍ക്ക് ഭീഷണിയാകുകയാണ്. കാത്തിരുന്നു കിട്ടിയ പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് 3 വര്‍ഷം ആയപ്പോള്‍ തന്നെ പാലത്തില്‍ വിള്ളല്‍ വീണ് യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.

പൊന്നാനി-ചാവക്കാട് ദേശീയപാതയില്‍ കനോലി കനാലിനു കുറുകെ മൂന്നുവര്‍ഷം മുമ്പ് പണിത പള്ളപ്രം പാലത്തിലെ സ്‌ളാബ് അപകടാവസ്ഥയില്‍. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ പാലം ഇളകിയാടുകയാണ്. ആനപ്പടി ഭാഗത്ത് അപ്രോച്ച് റോഡില്‍നിന്ന് പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് സ്‌ളാബുകള്‍ ഇളകി നീങ്ങുന്നത്

35.75 കോടി രൂപയാണ് പാലത്തിന്റെ നിര്‍മ്മാണത്തിനായി ചിലവഴിച്ചത്. കണക്കുകൂട്ടിയ സമയത്തേക്കാള്‍ വേഗത്തില്‍ തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ചെയ്‌തു. പക്ഷേ ഏറെ വൈകാതെ പാലത്തിന്റെ പല ഭാഗങ്ങളിലും കേടുപാടുകള്‍ സംഭവിക്കാന്‍ തുടങ്ങി. നാട്ടുകാര്‍ ഇത് അധികൃതരെ അറിയിക്കുകയും താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ നടത്തിപ്പോരുകയും ചെയ്തിരുന്നു. പക്ഷേ ഇപ്പോള്‍ കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്ന വിധത്തില്‍ പാലത്തില്‍ വിള്ളല്‍ വീണിരിക്കുകയാണ്.

നേരത്തെ മുതല്‍ തന്നെ പാലത്തിലെ കേടുപാടുകളെ പറ്റി പരാതി ഉയര്‍ന്നിരുന്നു. പാലത്തിന്റെ ജോയിന്റുകളിലെ കോണ്‍ക്രീറ്റ് ഇളകുന്നതും തെരുവുവിളക്കുകള്‍ തെളിയാത്തതുമെല്ലാം നാളുകള്‍ കൊണ്ട് ഇവിടെ നിലനില്‍ക്കുന്ന പരാതികളാണ്. അതിനൊപ്പമാണ് ഇപ്പോള്‍ യാത്രക്കാരുടെ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തില്‍ പാലത്തില്‍ വിള്ളല്‍ ഉണ്ടായിരിക്കുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE