റഷ്യയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ആരംഭിച്ചു

By Staff Reporter, Malabar News
covid vaccine
Representational Image
Ajwa Travels

മോസ്‌കോ: റഷ്യയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ ആരംഭിച്ചു. റഷ്യയുടെ തന്നെ വാക്‌സിനായ സ്‌പുട്‌നിക് ഫൈവാണ് രോഗികള്‍ക്ക് നല്‍കുന്നത്. ഹൈറിസ്‌ക് വിഭാഗത്തില്‍ പെട്ടവര്‍ക്കാണ് തലസ്‌ഥാനമായ മോസ്‌കോയിലെ ക്‌ളിനിക്കുകളിലൂടെ ഇപ്പോള്‍ കുത്തിവെപ്പ് നല്‍കാന്‍ ആരംഭിച്ചത്.

സ്‌കൂളുകളിലും ആരോഗ്യമേഖലയിലും ജോലിചെയ്യുന്നവര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങി നഗരത്തിലെ 13 ദശലക്ഷം പേര്‍ക്കായിരിക്കും വാക്‌സിന്‍ വിതരണം ചെയ്യുകയെന്ന് വിതരണം സംബന്ധിച്ച പ്രഖ്യാപനം നടത്തിയ മോസ്‌കോ മേയര്‍ സെര്‍ജെയ് സോബ്യാനിന്‍ നേരത്തെ വ്യക്‌തമാക്കിയിരുന്നു.

റഷ്യ സ്‌പുട്‌നിക്കിന്റെ രജിസ്‌ട്രേഷന്‍ കഴിഞ്ഞ ഓഗസ്‌റ്റിലാണ് നടത്തിയത്. വാക്‌സിന്‍ കോവിഡിനെതിരേ 95 ശതമാനം ഫലപ്രദമാണ് എന്നാണ് റഷ്യയുടെ അവകാശവാദം. വാക്‌സിന് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നും അധികൃതര്‍ പറയുന്നു. അതേസമയം വലിയ വിഭാഗം ആളുകള്‍ക്കിടയില്‍ വാക്‌സിന്‍ ഇപ്പോഴും പരീക്ഷിച്ചുവരികയാണ്. ഇതിനിടയിലാണ് റഷ്യ വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയത്.

നിലവില്‍ 13 ദശലക്ഷം പേര്‍ക്കായിരിക്കും വാക്‌സിന്‍ വിതരണം ചെയ്യുകയെന്നും കൂടുതല്‍ വാക്‌സിന്‍ ലഭ്യത അനുസരിച്ച് പട്ടിക വലുതാക്കുമെന്നും മോസ്‌കോ മേയര്‍ വ്യക്‌തമാക്കി.

അതേസമയം വിട്ടുമാറാത്ത അസുഖങ്ങളുളളവര്‍, ഗര്‍ഭിണികള്‍, മുപ്പതുദിവസം മുമ്പ് കുത്തിവെപ്പ് എടുത്തവര്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വന്നവര്‍ തുടങ്ങിയവര്‍ക്ക് വാക്‌സിന്‍ ലഭിക്കുകയില്ല.

National News: കര്‍ഷകരുടെ ദേശീയ ബന്ദ്; പിന്തുണ അറിയിച്ച് ഇടതുപാര്‍ട്ടികള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE