മലപ്പുറം: പുതുപൊന്നാനി അഴിമുഖത്ത് രൂപപ്പെട്ട മണൽത്തിട്ടകൾ കാരണം മൽസ്യ തൊഴിലാളികൾക്ക് ദുരിതമേറുന്നു. പുതു പൊന്നാനിയിലെ മീൻ പിടുത്ത യാനങ്ങൾക്ക് ഭീഷണിയായാണ് മണൽത്തിട്ടകൾ നിലകൊള്ളുന്നത്.
ചെറുവള്ളങ്ങൾക്ക് പോലും അഴിമുഖത്തേക്ക് അടുക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് മൽസ്യ തൊഴിലാളികൾ ആവശ്യപ്പെട്ടു. തുടര്‍ച്ചയായ പ്രളയങ്ങളും കടലാക്രമണവും കാരണമാണ് അഴിമുഖത്ത് മണൽത്തിട്ടകൾ രൂപം കൊണ്ടിരിക്കുന്നത്. നേരത്തെ മീന്‍പിടുത്തത്തിന് തടസമായി കിടന്നിരുന്ന കരിങ്കല്ലുകള്‍ നീക്കം ചെയ്‌തു കഴിഞ്ഞെങ്കിലും മണല്‍ത്തിട്ടകള്‍ നീക്കം ചെയ്യാത്തത് മത്സ്യ തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു.
ദിനംപ്രതി നൂറുകണക്കിന് വള്ളങ്ങളും ബോട്ടുകളുമാണ് പുതുപൊന്നാനി അഴിമുഖം കേന്ദ്രീകരിച്ച് മൽസ്യബന്ധനം നടത്തുന്നത്. തൊഴിലാളികൾക്ക് ഭീതിയില്ലാതെ കടന്നുപോകാൻ തീരത്ത് പുലിമുട്ട് നിർമിക്കണമെന്ന ആവശ്യവും ശക്‌തമാണ്. ഇതിനായി 74 ലക്ഷം രൂപയുടെ പദ്ധതി തയാറാക്കിയിട്ടുണ്ട്. എന്നാൽ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.
Also Read: കോവിഡ് വ്യാപനം; തിരുവനന്തപുരത്ത് നിന്നുള്ള ഇടറോഡുകൾ തമിഴ്‌നാട് അടച്ചു