കൊൽക്കത്ത: സന്ദേശ്ഖാലി സംഘർഷ കേസിലെ മുഖ്യപ്രതി തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാൻ അറസ്‌റ്റിൽ. നോർത്ത് 24 പർഗാനാസ് ജില്ലയിൽ നിന്ന് അർധരാത്രിയോടെയാണ് ഷെയ്ഖ് ഷാജഹാനെ ബംഗാൾ പോലീസിന്റെ പ്രത്യേക സംഘം അറസ്‌റ്റ് ചെയ്‌തത്. സ്‌ത്രീകൾക്കെതിരായ ലൈംഗികാതിക്രമം, സന്ദേശ്ഖാലിയിലെ ഭൂമി കൈയേറ്റം തുടങ്ങിയ കേസുകളിലാണ് അറസ്‌റ്റ്.
55 ദിവസമായി ഇയാൾ ഒളിവിലായിരുന്നു. കുറച്ച് ദിവസങ്ങളായി ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ച് വരികയായിരുന്നുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥർ പറഞ്ഞു. ഷെയ്ഖ് ഷാജഹാനും അനുയായികൾക്കുമെതിരെ ഭൂമി തട്ടിയെടുക്കലും ലൈംഗികാതിക്രമവും ആരോപിച്ച് സന്ദേശ്ഖാലിയിലെ സ്‌ത്രീകൾ രംഗത്തെത്തിയിരുന്നു. ഇതോടെ ജനുവരി അഞ്ചിന് ഇയാൾ ഒളിവിൽപോയി.
2019ൽ മൂന്ന് ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയത് ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷെയ്ഖ് ഷാജഹാൻ. റേഷൻ-ഭൂമി കുംഭകോണങ്ങൾ, കള്ളപ്പണം വെറുപ്പിക്കൽ തുടങ്ങിയ സംഭവങ്ങളിൽ ഇഡിയും ഷാജഹാനെതിരെ കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. ബംഗാളിൽ വൈദ്യുതി വകുപ്പ് ജീവനക്കാർക്കെതിരെ ആക്രമണം നടത്തിയ കേസിലും ഇയാൾ പ്രതിയാണ്.
Most Read| എൻഡിഎയുടെ ആദ്യ സ്‌ഥാനാർഥി പട്ടികയിൽ അന്തിമ തീരുമാനം ഇന്ന്