കൊൽക്കത്ത: സന്ദേശ്ഖാലി ഗ്രാമത്തിലെ ഭൂമി തട്ടിപ്പ്, ലൈംഗികാതിക്രമ കേസുകൾ സിബിഐ അന്വേഷിക്കും. കൊൽക്കത്ത ഹൈക്കോടതി ഇത് സംബന്ധിച്ച് ഉത്തരവിറക്കി. കോടതിയുടെ മേൽനോട്ടത്തിലാകും അന്വേഷണം. നീതിയുക്‌തമായ അന്വേഷണം ആവശ്യമാണെന്ന് വ്യക്‌തമാക്കിയാണ് കോടതി അന്വേഷണം സിബിഐക്ക് കൈമാറിയത്.
തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെ പീഡന പരാതി നൽകിയ സന്ദേശ്ഖാലിയിലെ ഒരുകൂട്ടം സ്‌ത്രീകളുടെ ഹരജി പരിഗണിക്കവെയാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി. വ്യക്‌തികൾക്ക് പരാതികൾ നൽകാനായി ഒരു പോർട്ടൽ രൂപീകരിക്കാനും ചീഫ് ജസ്‌റ്റിസ് ടിഎസ് ശിവജ്‌ഞാനം, ജസ്‌റ്റിസ് ഹിരൺമയി ഭട്ടാചാര്യ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സിബിഐക്ക് നിർദ്ദേശം നൽകി. കേസിലെ ഇരകളുടെയും ദൃക്‌സാക്ഷികളുടേയും സുരക്ഷ പരിഗണിച്ചാണ് നടപടി.
കൃഷിയിടങ്ങൾ അനധികൃതമായി മീൻവളർത്തൽ കേന്ദ്രമാക്കിയതിൽ റിപ്പോർട് നൽകാനും സിബിഐയോട് കോടതി ആവശ്യപ്പെട്ടു. അതേസമയം, സന്ദേശ്ഖാലി സംഘർഷ കേസിലെ മുഖ്യപ്രതി തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ ബംഗാൾ പോലീസിന്റെ പ്രത്യേക സംഘം അറസ്‌റ്റ് ചെയ്‌തിരുന്നു. സ്‌ത്രീകൾക്കെതിരായ ലൈംഗികാതിക്രമം, സന്ദേശ്ഖാലിയിലെ ഭൂമി കൈയേറ്റം തുടങ്ങിയ കേസുകളിലാണ് അറസ്‌റ്റ്.
Most Read| രണ്ട് ലക്ഷം രൂപക്ക് ലോകത്തിലെ ഏറ്റവും വലിയ കപ്പലിൽ 7 ദിവസത്തെ യാത്ര!