മുംബൈ: ദേശീയ രാഷ്‌ട്രീയത്തിന്റെ അടുത്ത ഗതി തീരുമാനിക്കുന്നത് അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ ആയിരിക്കുമെന്ന് ശിവസേന എംപി സഞ്‌ജയ് റാവത്ത്.
രാജ്യത്തിന് വളരെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണ് അഞ്ചു സംസ്‌ഥാനങ്ങളിലും നടക്കുന്നത്. എന്നാൽ അസമിലേയും, ബംഗാളിലേയും തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഗതി തീരുമാനിക്കുമെന്ന് സഞ്‌ജയ് റാവത്ത് പറഞ്ഞു. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പിന്തുണ നൽകി ശിവസേന മൽസര രംഗത്ത് നിന്ന് വിട്ടു നിൽക്കുകയാണ്
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്നതില്‍ സഞ്‌ജയ് റാവത്ത് ആശങ്ക രേഖപ്പെടുത്തി. കൊറോണക്കെതിരെ പ്രതിരോധം തീർക്കുന്നതിന് പകരം മമതാ ബാനര്‍ജിയെ തോല്‍പ്പിക്കാനാണ് കേന്ദ്ര മന്ത്രിസഭ മുഴുവന്‍ അഹോരാത്രം പണിയെടുക്കുന്നത്. രാജ്യം മുഴുവന്‍ ഇത് കാണുന്നുണ്ട്. പശ്‌ചിമ ബംഗാളിലെ ജനങ്ങള്‍ സമര്‍ഥരാണ്. നന്ദിഗ്രാമില്‍ മമത തീര്‍ച്ചയായും വിജയിക്കും’, റാവത്ത് പറഞ്ഞു.
സൗത്ത് 24 പര്‍ഗ നാസ്, ബങ്കുര, പഷിം മേദിനിപൂര്‍, പുര്‍ബ, മേദിനിപൂര്‍ എന്നീ ജില്ലകളിലായി പശ്‌ചിമ ബംഗാളിലെ 30 മണ്ഡലങ്ങളില്‍ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. തൃണമൂലില്‍ നിന്നു പുറത്തു പോയ സുവേന്തു അധികാരിയും മമത ബാനര്‍ജിയും തമ്മില്‍ മൽസരിക്കുന്ന നന്ദിഗ്രാമിലും ഇന്നാണ് വോട്ടെടുപ്പ്.
മമതാ ബാനർജിയും സുവേന്ദു അധികാരിയും തമ്മിലുള്ള ഏറ്റവും ശ്രദ്ധേയമായ ഏറ്റുമുട്ടലാണ് രാജ്യം ഉറ്റുനോക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന് നന്ദിഗ്രാം പിടിച്ചെടുക്കുക എന്നത് ഈ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്.
Read also: വോട്ടിങ് യന്ത്രങ്ങൾ തകരാറിൽ; ബംഗാള്‍ തിരഞ്ഞെടുപ്പില്‍ വീഴ്‌ചയെന്ന് മഹുവ മൊയ്‌ത്ര