റിയാദ്: നിബന്ധനകൾ പാലിക്കുന്ന എല്ലാ വിമാന കമ്പനികൾക്കും സൗദിയുടെ വ്യോമപാത ഉപയോഗിക്കാമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി. ഇസ്രയേലിൽ നിന്നും സൗദിയിലെത്തുന്ന ജോ ബൈഡന്റെ സന്ദർശനത്തിന് മുന്നോടിയായാണ് അതോറിറ്റിയുടെ പ്രഖ്യാപനം.
മൂന്ന് വൻകരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആഗോള ഹബ്ബാക്കി സൗദി അറേബ്യയെ മാറ്റുന്നത് കൂടി ലക്ഷ്യം വെച്ചാണ് പ്രഖ്യാപനമെന്ന് അതോറിറ്റിയുടെ പ്രസ്‌താവനയിൽ പറയുന്നു. ഇന്ന് പുലർച്ചെയാണ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസ്‌താവന ഇറക്കിയത്.
സുപ്രധാനമായ സൗദി വ്യോമ പാതയിലേക്ക് മുഴുവൻ വിമാന സർവീസുകൾക്കും പ്രവേശനം അനുവദിച്ചതോടെ അന്താരാഷ്‌ട്ര വ്യോമഗതാഗത ബന്ധം ഉറപ്പിക്കാൻ കഴിയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. അന്താരാഷ്‌ട്ര വ്യോമയാനം നടത്തുന്ന യാത്രാ വിമാനങ്ങൾ തമ്മിൽ വിവേചനം പാടില്ലെന്ന് വ്യവസ്‌ഥ ചെയ്യുന്ന 1944ലെ ചിക്കാഗോ ഉടമ്പടിക്ക് അനുസൃതമായാണ് സൗദി അറേബ്യയുടെ പുതിയ തീരുമാനമെന്നും അതോറിറ്റിയുടെ പ്രസ്‌താവനയിൽ പറയുന്നു.
Most Read: ടിപി വധത്തില്‍ പങ്കില്ലെന്ന് പറയാനാണ് എംഎം മണി ശ്രമിച്ചത്; കോടിയേരി