റിയാദ്: സൗദി അറേബ്യയിൽ കോവിഡ് കണക്കുകൾ വീണ്ടും ഉയർന്നു. രണ്ടാഴ്‌ചക്ക് ശേഷം രോഗം സ്‌ഥിരീകരിക്കുന്നവരുടെ എണ്ണം 300 കടന്നു. 326 പേർക്കാണ് ബുധനാഴ്‌ച സൗദിയിൽ കോവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്ത് അകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,56,067 ആയി. ചികിൽസയിലുള്ളത് 5,455 പേരാണ്. ഇതിൽ 724 പേർ ഗുരുതരാവസ്‌ഥയിലാണുള്ളത്. ഇവർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.
476 പേർ ഇന്ന് രാജ്യത്ത് കോവിഡ് മുക്‌തി നേടി. രാജ്യത്തെ കോവിഡ് രോഗമുക്‌തി നിരക്ക് 96.7 ശതമാനമാണ്. ആകെ 14 കോവിഡ് മരണങ്ങളാണ് ബുധനാഴ്‌ച റിപ്പോർട്ട് ചെയ്‌തത്. ഇതോടെ അകെ മരണസംഖ്യ 5,825 ആയി. മരണനിരക്ക് 1.6 ശതമാനമായി തുടരുകയാണ്.
24 മണിക്കൂറിനിടെ സൗദിയിൽ ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തത് റിയാദിലാണ് (61). മക്ക (27), മദീന (26), ജിദ്ദ (17), യാംബു (16), ദമ്മാം (10), ബുറൈദ (9), ഖമീസ് മുശൈത് (9), ഹാഇൽ (9), ഉനൈസ (8), നജ്റാൻ (7), മജ്‌മഅ (7), മുസാഹ്‌മിയ (7), വാദി ദവാസിർ (7) എന്നിങ്ങനെയാണ് വിവിധ നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് കേസുകളുടെ എണ്ണം.
Read also: ഓൺലൈനിൽ തരംഗം സൃഷ്‌ടിച്ച് ‘സ്വദേശി ടൂട്ടർ’; ട്വിറ്ററിന് എതിരാളി