ദമാം: സൗദിയില്‍ വിസാ നിയമം കര്‍ശനമാക്കുന്നു. അവധിക്ക് സൗദിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയവര്‍ വിസാ കാലാവധിക്കുള്ളില്‍ തിരിച്ചെത്തിയില്ലെങ്കില്‍ കാലാവധി അവസാനിച്ചതായി കണക്കാക്കുമെന്ന് അറിയിച്ച് അധികൃതര്‍. മാത്രവുമല്ല പുതിയ വിസയില്‍ തിരികെ മടങ്ങാന്‍ മൂന്ന് വര്‍ഷം കാത്തിരിക്കേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്‌തമാക്കി.
നേരത്തെ കോവിഡിന്റെ പ്രാരംഭ ഘട്ടത്തില്‍ മന്ത്രാലയം പാസ്‌പോര്‍ട്ട് സൗജന്യമായി റീ എന്‍ട്രി പുതുക്കി നല്‍കിയിരുന്നു. പിന്നീട് തൊഴില്‍ ഉടമകള്‍ക്ക് ഇത് പുതുക്കാനും സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയ നിയമ പ്രകാരം ഉടമകള്‍ റീ എന്‍ട്രി പുതുക്കി നല്‍കിയില്ലെങ്കില്‍ ഇന്ത്യക്കാരടക്കമുള്ള വിദേശികളുടെ തൊഴില്‍ നഷ്‌ടമാകും.
അതേസമയം പഴയ സ്പോണ്‍സറുടെ കീഴില്‍ പുതിയ വിസയില്‍ വരുന്നതിന് തടസമില്ലെന്നും ഭരണകൂടം അറിയിച്ചിട്ടുണ്ട്.
നിലവില്‍ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് സൗദിയില്‍ വിലക്ക് തുടരുകയാണ്. അതേസമയം പാകിസ്ഥാന്, ബംഗ്‌ളാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും നേരിട്ടുള്ള സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.
Read Also: യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്ര; ഇന്ന് കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ