റിയാദ്: യുഎഇ ഉള്‍പ്പെടെ നിലവില്‍ യാത്രാ വിലക്കുള്ള 11 രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പ്രവേശനം അനുവദിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. ഇപ്പോള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന 20 രാജ്യങ്ങളില്‍ 11 രാജ്യങ്ങളില്‍ നിന്നാണ് പ്രവേശനം അനുവദിച്ചത്. അതേസമയം ഇന്ത്യ ഉള്‍പ്പെടെ ഒന്‍പത് രാജ്യങ്ങളില്‍ നിന്നുള്ള വിലക്ക് തുടരും.
നാളെ (ഞായര്‍) പുലര്‍ച്ചെ ഒരു മണി മുതലാണ് 11 രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള പ്രവേശനം അനുവദിക്കുക. ഈ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് ഒരാഴ്‌ചത്തെ ഇന്‍സ്‌റ്റിറ്റ്യൂഷണല്‍ ക്വാറന്റെയ്ൻ നിര്‍ബന്ധമാണ്.
യുഎഇ, ജര്‍മനി, അമേരിക്ക, അയര്‍ലന്റ്, ഇറ്റലി, പോര്‍ച്ചുഗല്‍, യുകെ, സ്വീഡന്‍, സ്വിറ്റ്സര്‍ലന്റ്, ഫ്രാന്‍സ്, ജപ്പാന്‍ എന്നിവയാണ് വിലക്ക് നീക്കിയ മറ്റ് രാജ്യങ്ങള്‍. ഇവിടങ്ങളില്‍ കോവിഡ് രോഗവ്യാപനം കുറഞ്ഞെന്ന വിലയിരുത്തലിന്റെ അടിസ്‌ഥാനത്തിലാണ് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.
Kerala News: ബാങ്കുകൾ അഞ്ച് മണി വരെ; സംസ്‌ഥാനത്ത് കൂടുതൽ ലോക്ക്‌ഡൗൺ ഇളവുകൾ