റിയാദ് : അക്കൗണ്ടിംഗ് രംഗത്തെ ജോലികളിൽ 30 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ച് സൗദി. സ്വദേശിവൽക്കരണം നടപ്പാക്കുന്നതോടെ നിലവിൽ ഈ മേഖലയിൽ ജോലി ചെയ്യുന്ന 9,800 പ്രവാസികൾക്കാണ് തൊഴിൽ നഷ്‌ടമാകുക.
അഞ്ചോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്‌ഥാപനങ്ങളിലാണ് സൗദി സ്വദേശിവൽക്കരണം നടപ്പാക്കാൻ തീരുമാനിച്ചത്. ഇതോടെ സൗദിയിൽ ജോലി തേടുന്ന പ്രവാസികൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാകാൻ പോകുന്നത്. കൂടാതെ നിലവിൽ രാജ്യത്ത് ജോലി ചെയ്യുന്ന നിരവധി പ്രവാസികൾക്കും സ്വദേശിവൽക്കരണം മൂലം തങ്ങളുടെ തൊഴിൽ നഷ്‌ടമാകുകയും ചെയ്യും.
ഫിനാൻസ് ആന്റ് അക്കൗണ്ടിംഗ് മാനേജർ, അക്കൗണ്ട്സ്, ബജറ്റ് മാനേജർ, ഫിനാൻഷ്യൽ റിപ്പോർട്ടിംഗ് വിഭാഗം മാനേജർ, സകാത്ത് ആന്റ് ടാക്‌സ് വിഭാഗം മാനേജർ, ഇന്റേണൽ ഓഡിറ്റ് ഡിപ്പാർട്ട്‌മെന്റ് മാനേജർ, ജനറൽ ഓഡിറ്റ് വിഭാഗം മാനേജർ, ഇന്റേണൽ ഓഡിറ്റ് പ്രോഗ്രാം മേധാവി, ഫിനാൻഷ്യൽ കൺട്രോളർ, ഇന്റേണൽ ഓഡിറ്റർ, സീനിയർ ഫിനാൻഷ്യൽ ഓഡിറ്റർ, ജനറൽ അക്കൗണ്ടന്റ്, കോസ്‌റ്റ് അക്കൗണ്ടന്റ്, ഓഡിറ്റർ, ജനറൽ അക്കൗണ്ടിംഗ് ടെക്‌നീഷ്യൻ, ഓഡിറ്റ് ടെക്‌നീഷ്യൻ, കോസ്‌റ്റ് അക്കൗണ്ട്സ് ടെക്‌നീഷ്യൻ, ഫിനാൻഷ്യൽ ഓഡിറ്റ് സൂപ്പർവൈസർ, കോസ്‌റ്റ് ക്ളർക്ക്, ഫിനാൻസ് ക്ളർക്ക്, ബുക്ക് കീപ്പിങ് ക്ളർക്ക് എന്നീ ജോലികളിലാണ് 30 ശതമാനം സ്വദേശിവൽക്കരണം നടത്താൻ സൗദി തീരുമാനിച്ചത്.
Read also : മഞ്ചേരി മെഡിക്കൽ കോളേജ് ഒപി വിഭാഗം പുനഃസ്‌ഥാപിക്കണം; കേരള മുസ്‌ലിം ജമാഅത്ത്