കോഴിക്കോട് : സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സ്‌കൂളുകള്‍ ഇന്ന് തുറക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍. ജില്ലയിലെ സ്‌കൂളുകളില്‍ 10, 12 ക്‌ളാസുകളിലെ കുട്ടികള്‍ ഇന്ന് മുതല്‍ സ്‌കൂളിലെത്തും. കഴിഞ്ഞ 7 മാസങ്ങളായി അടച്ചിട്ടിരുന്നതിനാല്‍ സ്‌കൂളുകള്‍ തുറക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സ്‌കൂളുകളും അണുവിമുക്‌തമാക്കുകയും, ശുചീകരണം നടത്തുകയും ചെയ്‌തിട്ടുണ്ട്.
കൂടാതെ സ്‌കൂളുകളില്‍ വരുന്ന കുട്ടികള്‍ കുടിവെള്ളം വീട്ടില്‍ നിന്ന് കൊണ്ടുവരണമെന്നും, ഉച്ചഭക്ഷണം കൊണ്ടുവരരുതെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി. ഉച്ചഭക്ഷണം സ്‌കൂളുകളില്‍ കൊണ്ടുവന്ന് പങ്കിട്ട് കഴിക്കുന്നത് തടയാന്‍ വേണ്ടിയാണിത്. രാവിലേയും ഉച്ചക്കുമായി രണ്ട് ഷിഫ്റ്റുകളിലായി 50 ശതമാനം വിദ്യാര്‍ഥികളെ വീതം വച്ച് ക്ളാസെടുക്കാനാണ് ജില്ലയിലെ സ്‍കൂളുകളിൽ തീരുമാനം എടുത്തിരിക്കുന്നത്. കൂടാതെ കുട്ടികളുടെ സുരക്ഷ വിലയിരുത്തുന്നതിനായി ബ്‌ളോക്കടിസ്‌ഥാനത്തില്‍ ജില്ലയിലെ സ്‌കൂളുകളില്‍ എംഎല്‍എമാരുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധനയും നടത്തിയിരുന്നു.
Read also : അപകടസാധ്യത കൂടുതല്‍, നിയന്ത്രണമില്ല; കടലില്‍ കുട്ടികളുടെ നീന്തല്‍