തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിലെ ഒന്ന് മുതല്‍ ഒന്‍പത് വരെ ക്‌ളാസുകള്‍ തിങ്കള്‍ മുതല്‍ ഒരാഴ്‌ച ഉച്ചവരെയാകും പ്രവർത്തിക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മുന്‍മാര്‍ഗരേഖ പ്രകാരമായിരിക്കും ഷിഫ്‌റ്റ് സമ്പ്രദായം. നാളെ ഉന്നതതലയഗം ചേര്‍ന്ന് മുഴുവന്‍സമയ പ്രവര്‍ത്തനത്തെ കുറിച്ച് ആലോചിക്കും. ചൊവ്വാഴ്‌ച അധ്യാപക സംഘടനകളുമായി ചര്‍ച്ചനടത്തും.
ഓൺലൈൻ അധ്യയനം സംസ്‌ഥാനത്ത് തുടരുമെന്നും മന്ത്രി അറിയിച്ചു. പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കുന്നതിനാണ് നിലവിൽ പ്രധാന പരിഗണനയെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. അധ്യയന വർഷം നീട്ടില്ലെന്നും വ്യക്‌തമാക്കിയിട്ടുണ്ട്. പരീക്ഷയും വേനലവധിയും കൃത്യ സമയത്ത് ഉണ്ടാകുമെന്നും ഫോക്കസ് ഏരിയ പരിഷ്‌കരിക്കുമെന്നും മന്ത്രി അറിയിച്ചു.
Also Read: ഹെൽമെറ്റില്ലെങ്കിൽ ക്യാമറ പിടിക്കും; അമിത വേഗക്കാർ നേരെ കരിമ്പട്ടികയിലേക്ക്