പാലക്കാട്: കാലാവസ്‌ഥ പ്രതികൂലമായതിനെ തുടർന്ന് വനത്തിനുള്ളിൽ കാണാതായ വാച്ചർ രാജനായുള്ള പോലീസിന്റെ സ്‌പെഷ്യൽ ഡ്രൈവ് തടസപ്പെട്ടു. തണ്ടർബോൾട്ട് സംഘം നടത്തുന്ന പ്രത്യേക പരിശോധനയാണ് പ്രതികൂല കാലാവസ്‌ഥയെ തുടർന്ന് തടസപ്പെട്ടത്.
കാട്ടിൽ നിന്നും രാജൻ പുറത്തിറങ്ങിയതിന് തെളിവില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് വീണ്ടും വനത്തിനുള്ളിൽ പരിശോധന നടത്താൻ പോലീസ് തീരുമാനിച്ചത്. നിലവിൽ കാട്ടുവഴികൾ ഒഴിവാക്കിയുള്ള തിരച്ചിലാണ് നടത്താൻ തീരുമാനിച്ചത്. രാജനെ കാണാതായതിനെ പിന്നാലെ വനംവകുപ്പ് രണ്ടാഴ്‌ച വനത്തിനുള്ളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
കഴിഞ്ഞ മെയ് 3ആം തീയതിയാണ് സൈലന്റ് വാലി വനത്തിനുള്ളിൽ വാച്ചർ രാജനെ കാണാതായത്. വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടായിട്ടില്ലെന്നാണ് കണ്ടെത്തൽ. കൂടാതെ അന്വേഷണസംഘം രാജന്റെ ഫോൺ പരിശോധിക്കുകയും, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരിൽ നിന്നും വിവരം തേടുകയും ചെയ്‌തിരുന്നു.
Read also: ലക്ഷദ്വീപ് തീരത്തെ ലഹരിവേട്ട; പാക് ബന്ധം സ്‌ഥിരീകരിച്ചു