ന്യൂഡെൽഹി: രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന യുപിയിലും, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്‌ഥാനങ്ങളിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 14ആം തീയതിയാണ് മൂന്നിടങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത്. ഗോവയില്‍ 40 സീറ്റുകളിലേക്കും ഉത്തരാഖണ്ഡില്‍ 70 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. ഉത്തര്‍പ്രദേശില്‍ രണ്ടാംഘട്ടത്തില്‍ 9 ജില്ലകളിലെ 55 സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
യുപിയിലെ കനൗജില്‍ ഇന്ന് നടക്കുന്ന പ്രചരണത്തില്‍ വൈകിട്ട് മൂന്നരക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. കൂടാതെ സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഇന്ന് ബറേലിയല്‍ റോഡ് ഷോ നടത്തുകയും ചെയ്യും. യുപിയിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ് പിന്നിട്ടപ്പോൾ തന്നെ മൽസരം പൂര്‍ണമായും സമാജ്‍വാദി പാര്‍ട്ടിയും ബിജെപിയും തമ്മില്‍ മാത്രമായി കഴിഞ്ഞു.
ന്യൂനപക്ഷ വിഭാഗങ്ങള്‍ ഏറെയുള്ള രണ്ടാഘട്ടത്തിലും യാദവ ശക്‌തികേന്ദ്രമായ മൂന്നാം ഘട്ടത്തിലുമെല്ലാം പരമാവധി സീറ്റ് പിടിച്ചെടുക്കുകയാണ് സമാജ്‌വാദി പാർട്ടിയുടെ ലക്ഷ്യം. 2017ലെ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരത്തിനിടയിലും 15 സീറ്റ് നേടാന്‍ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മേഖലകളില്‍ സമാജ്‍വാദി പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നു.
Read also: ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയ സംഭവം; ഗതാഗതം പൂർണമായി പുനഃസ്‌ഥാപിച്ചില്ല