കോവിഡ് രണ്ടാം തരംഗം ഏപ്രിലോടെ തീവ്രമാകും; 25 ലക്ഷം പേർക്ക് രോഗം ബാധിച്ചേക്കാം; റിപ്പോർട്

By News Desk, Malabar News
malappuram covid
Representational image
Ajwa Travels

ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം തരംഗം ഏപ്രിൽ പകുതിയോടെ തീവ്രമാകുമെന്ന് എസ്‌ബിഐ (സ്‌റ്റേറ്റ്‌ ബാങ്ക് ഓഫ് ഇന്ത്യ) റിപ്പോർട്. ഏപ്രിൽ 15 മുതൽ 100 ദിവസം വരെ രണ്ടാം തരംഗം നീണ്ടുനിന്നേക്കാമെന്നും ഈ കാലയളവിൽ 25 ലക്ഷം പേർക്കെങ്കിലും രോഗം ബാധിക്കാൻ സാധ്യതയുണ്ടെന്നും എസ്‌ബിഐയുടെ റിപ്പോർട്ടിൽ പറയുന്നു.

ഇനിയൊരു ലോക്ക്‌ഡൗണും നിയന്ത്രണങ്ങളും ഫലം കാണില്ല. അതിനാൽ കോവിഡ് പ്രതിരോധ വാക്‌സിൻ എല്ലാവരിലും എത്തിക്കണം. നിലവിൽ പ്രതിദിനം 34 ലക്ഷം പേർക്കാണ് വാക്‌സിൻ നൽകുന്നത്. ഇത് 40-45 ലക്ഷമായി ഉയർത്തണം. 45 വയസിന് മുകളിലുള്ള പൗരൻമാർക്കുള്ള കുത്തിവെപ്പ് നാല് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ദിവസം രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ വൻ വർധനയാണ് ഉണ്ടായത്. 24 മണിക്കൂറിനിടെ 53,476 ആളുകൾക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,17,87,534 ആയി ഉയർന്നു. ഒപ്പം തന്നെ 24 മണിക്കൂറിൽ രാജ്യത്ത് 251 കോവിഡ് മരണങ്ങളും സ്‌ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് ബാധയെ തുടർന്ന് രാജ്യത്ത് ഇതുവരെ മരിച്ച ആകെ ആളുകളുടെ എണ്ണം 1,60,692 ആണ്.

Also Read: കോവിഡ്; ഡെൽഹിയിൽ ഇന്ന് നാലു മാസത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE