കൊൽക്കത്ത: കോണ്‍ഗ്രസിനുള്ളില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. മുതിർന്ന നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന മൊയിനുള്‍ ഹഖാണ് ഏറ്റവുമൊടുവിൽ പാര്‍ട്ടി വിട്ടത്. ബംഗാളില്‍ നിന്നുള്ള നേതാവായ മൊയിനുള്ളിന് ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുണ്ടായിരുന്നു. മുൻപ് ജമ്മു കശ്‌മീരിലെ പാർട്ടി നിരീക്ഷക പദവിയും വഹിച്ചയാളാണ് ഹഖ്.
After poaching Sushmita Dev from the Congress, the TMC bags another senior Congress leader. Five time MLA from the Farakka assembly seat and national secretary of the AICC Mainul Haque resigns from the Congress, He is all set to join the TMC. pic.twitter.com/SW2W87TAt3
— Akhilesh Sharma (@akhileshsharma1) September 21, 2021
സോണിയ ഗാന്ധിക്കും ബംഗാള്‍ പിസിസി അധ്യക്ഷന്‍ അധിര്‍ രഞ്‌ജൻ ചൗധരിക്കും മൊയിനുള്‍ ഹഖ് രാജിക്കത്ത് കൈമാറി. ആകെ അഞ്ച് തവണ എംഎൽഎ ആയിട്ടുള്ള അദ്ദേഹം നിലവിൽ മുർഷിദാബാദ് ജില്ലയിലെ ഫറാക്ക മണ്ഡലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. നേരത്തെ ബംഗാളിൽ നിന്നുള്ള നാലോളം കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിട്ട് തൃണമൂലിൽ ചേർന്നിരുന്നു.
Read Also: രാജ്യത്ത് വിവിധ കോടതികളിലായി കെട്ടികിടക്കുന്നത് ഒരു കോടിയിലധികം കേസുകൾ; റിപ്പോർട്