യാസ് ചുഴലിക്കാറ്റ്; 7 ട്രെയിൻ സർവീസുകൾ കേരളത്തിൽ റദ്ദാക്കി

By Team Member, Malabar News
Ajwa Travels

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുന്ന സാഹചര്യത്തിൽ കേരളത്തിൽ 7 ട്രെയിൻ സർവീസുകൾ റദ്ദാക്കി. യാസ് ചുഴലിക്കാറ്റിന്റെ പ്രഭാവം സംസ്‌ഥാനത്തും ഉണ്ടാകുമെന്നതിനാലാണ് ട്രെയിൻ സർവീസുകൾ നിർത്തി വെക്കാൻ തീരുമാനിച്ചത്.

നാഗർകോവിലിൽ നിന്ന് മെയ് 23ന് പുറപ്പെടുന്ന നാഗർകോവിൽ ജംഗ്ഷൻ-ഷാലിമാർ വീക്ക്‌ലി(ഗുരുദേവ്) സ്‌പെഷ്യൽ (ട്രെയിൻ നമ്പർ 02659), ഹൗറയിൽ നിന്ന് മെയ് 24ന് പുറപ്പെടുന്ന ഹൗറാ ജംഗ്ഷൻ-കന്യാകുമാരി വീക്ക്‌ലി സ്‌പെഷ്യൽ(ട്രെയിൻ നമ്പർ 02665), ഷാലിമാറിൽ നിന്ന് മെയ് 25ന് പുറപ്പെടുന്ന ഷാലിമാർ-തിരുവനന്തപുരം സെൻട്രൽ സ്‌പെഷ്യൽ(ട്രെയിൻ നമ്പർ 02642), തിരുവനന്തപുരം സെൻട്രലിൽ നിന്ന് മെയ് 25ന് പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ-സിൽചർ വീക്ക്‌ലി(ആരോണൈ) സ്‌പെഷ്യൽ(ട്രെയിൻ നമ്പർ 02507), ഷാലിമാറിൽ നിന്ന് മെയ് 26ന് പുറപ്പെടുന്ന ഷാലിമാർ-നാഗർകോവിൽ ജംഗ്ഷൻ വീക്ക്‌ലി(ഗുരുദേവ്) സ്‌പെഷ്യൽ(ട്രെയിൻ നമ്പർ 02660), എറണാകുളം ജംഗ്ഷനിൽ നിന്ന് മെയ് 24നും 25നും പുറപ്പെടുന്ന എറണാകുളം ജംഗ്ഷൻ-പാറ്റ്ന ജംഗ്ഷൻ ബൈവീക്ക്‌ലി സ്‌പെഷ്യൽ(ട്രെയിൻ നമ്പർ 02643), പാറ്റ്നയിൽ നിന്ന് മെയ് 27നും 28നും പുറപ്പെടുന്ന പാറ്റ്ന ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ ബൈവീക്ക്‌ലി സ്‌പെഷ്യൽ(ട്രെയിൻ നമ്പർ 02644) എന്നീ ട്രെയിനുകളാണ് നിലവിൽ റദ്ദാക്കിയത്.

ബംഗാൾ ഉൾക്കടലിൽ ഇന്ന് രൂപം കൊള്ളുന്ന ന്യൂനമർദ്ദം മെയ് 26ആം തീയതിയോടെ യാസ് ചുഴലിക്കാറ്റായി മാറുമെന്ന് അധികൃതർ വ്യക്‌തമാക്കി. പശ്‌ചിമബംഗാൾ, അസം എന്നീ സംസ്‌ഥാനങ്ങളെയാണ് ചുഴലിക്കാറ്റ് വലിയ രീതിയിൽ ബാധിക്കുകയെന്ന് വിദഗ്‌ധർ അറിയിച്ചു. കൂടാതെ ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിൽ ശക്‌തമായ മഴ പെയ്യാനുള്ള സാധ്യതയുമുണ്ട്.

Read also : കൊടകര കുഴൽപ്പണക്കേസ്; ആർഎസ്‌എസ്‌- ബിജെപി നേതാക്കളെ പോലീസ് ചോദ്യം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE