പാലക്കാട്: പട്ടാമ്പിയിൽ ഏഴ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് 15 വർഷം കഠിന തടവ്. കൊപ്പം സ്വദേശി വേലായുധനെ (67) ആണ് പട്ടാമ്പി ഫാസ്‌റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2019 ജനുവരിയിൽ ആയിരുന്നു കേസിനാസ്‌പദമായ സംഭവം.
ഭക്ഷണം നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയാണ് ഏഴ് വയസുകാരിയെ പ്രതി പീഡിപ്പിച്ചത്. തടവ് ശിക്ഷയ്‌ക്ക് പുറമെ പ്രതി ഒരു ലക്ഷം രൂപ പിഴ അടക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. പോക്‌സോ വകുപ്പുകൾ പ്രകാരമായിരുന്നു പട്ടാമ്പി പോലീസ് പ്രതിക്കെതിരെ കേസെടുത്തിരുന്നത്.
Most Read: സ്വകാര്യ ബസ് സമരം മാറ്റിവച്ചു