കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ മുതിർന്ന ഡോക്‌ടർക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതി ആരോഗ്യവകുപ്പ് ഇന്ന് പോലീസിന് കൈമാറിയേക്കും. പരാതി ലഭിച്ചതിന് ശേഷം വിദേശത്തുള്ള വനിതാ ഡോക്‌ടറുടെ മൊഴി രേഖപ്പെടുത്താനും തുടർന്ന് കുറ്റാരോപിതനായ ഡോക്‌ടർക്കെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാനുമാണ് പോലീസ് നീക്കം.
പരാതി ലഭിച്ചാൽ അന്ന് ആശുപത്രി സൂപ്രണ്ടിന്റെ ചുമതലയുണ്ടായിരുന്ന ഡോക്‌ടർ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. 2019ലെ പരാതിയിൽ നടപടി ഉണ്ടാകാത്തതിനെ കുറിച്ച് ആരോഗ്യവകുപ്പിന്റെ വിജിലൻസ് വിഭാഗവും ആശുപത്രിയിലെത്തി തെളിവുകൾ ശേഖരിക്കും. ആശുപത്രി മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്ന് പരാതി ഒതുക്കി തീർക്കാൻ ശ്രമം ഉണ്ടായെങ്കിൽ കൂടുതൽ ജീവനക്കാർക്കെതിരെ നടപടിയുണ്ടാകാനാണ് സാധ്യത.
അതേസമയം, ആരോപണ വിധേയനായ ഡോക്‌ടർ മനോജ് കുമാർ മുൻകൂർ ജാമ്യം നേടി കോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്. 2019ൽ ഹൗസ് സർജൻസി ചെയ്യുന്ന കാലത്ത് ഒരു സീനിയർ ഡോക്‌ടർ തന്നെ കടന്നുപിടിക്കുകയും ബലമായി മുഖത്ത് ചുംബിക്കുകയും ചെയ്‌തതായി വനിതാ ഡോക്‌ടർ ഫേസ്‌ബുക്കിലൂടെയാണ് ആരോപണം ഉന്നയിച്ചത്.
Most Read| ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യം; ആദിത്യ എൽ 1 വിക്ഷേപണം ഇന്ന്