തിരുവനന്തപുരം : തീര്‍ത്ഥാടകര്‍ക്ക് ശബരിമല പ്രവേശനത്തിന് അനുമതി നല്‍കണമെന്ന അഭിപ്രായവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചും ആചാര അനുഷ്‌ഠാനങ്ങള്‍ക്ക് മാറ്റം വരുത്താതെയും ശബരിമലയില്‍ ഭക്‌തര്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാണ് അദ്ദേഹം വ്യക്‌തമാക്കിയത്. ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകരുടെ സുരക്ഷാ പ്രശ്‌നങ്ങള്‍ സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കുമ്പോഴാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രസ്‌താവന.
സാമൂഹിക അകലം ഉറപ്പാക്കി കൊണ്ട് മല കയറാനും, വിരി വെക്കാനും, ബലിതര്‍പ്പണം, നെയ്യഭിഷേകം എന്നിവ നടത്താനും തീര്‍ത്ഥാടകര്‍ക്ക് അവസരം നല്‍കണമെന്നാണ് അദ്ദേഹം വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചത്. സംസ്‌ഥാനത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന 144 പ്രകാരമുള്ള നിയന്ത്രണങ്ങള്‍ തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല സന്ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് നേരെ പോലീസിന്റെ പരിധി വിട്ട ഇടപെടലുകളും തടസങ്ങളും ഒഴിവാക്കണം. തീര്‍ത്ഥാടകര്‍ക്ക് ദര്‍ശന സ്വാതന്ത്ര്യത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കരുത് തുടങ്ങിയ കാര്യങ്ങളും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒപ്പം തന്നെ ശബരിമല സന്ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യസുരക്ഷ ഉറപ്പാക്കേണ്ടതും അനിവാര്യമാണെന്ന് അദ്ദേഹം വ്യക്‌തമാക്കി.
Read also : കോവിഡ് ഫലം അറിയാം, അഞ്ച് മിനിറ്റിൽ; പരിശോധനാ കിറ്റുമായി ഓക്‌സ്‌ഫോർഡ്