ന്യൂഡെൽഹി: പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിക്കായി പ്രചരണത്തിനിറങ്ങാൻ നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) മേധാവി ശരദ് പവാർ. ബംഗാളിലേക്ക് പവാർ പോകുമെന്ന് എൻസിപി വക്‌താവ് മഹേഷ് തപസെ അറിയിച്ചു.
മമത ബാനർജിക്ക് പിന്തുണ അർപ്പിച്ച് ശരദ് പവാർ പശ്‌ചിമ ബംഗാളിൽ മൂന്ന് ദിവസം പ്രചാരണ പരിപാടികളിൽ പങ്കെടുക്കുമെന്ന് മഹേഷ് തപേസ് അറിയിച്ചു. ഏപ്രിൽ 1 മുതൽ മൂന്ന് ദിവസം നീളുന്ന ബംഗാൾ സന്ദർശനത്തിനിടെ വിവിധ റാലികളിൽ എൻസിപി നേതാവ് പങ്കെടുക്കും. അദ്ദേഹം പത്രസമ്മേളനങ്ങൾ നടത്തുമെന്നും തൃണമൂൽ ഭവനിൽ വെച്ച് മമത ബാനർജിയെയും തൃണമൂൽ കോൺഗ്രസ് (ടിഎംസി) പ്രവർത്തകരെയും കാണുമെന്നും തപസെ പറഞ്ഞു.
മാർച്ച് 27 മുതൽ എട്ട് ഘട്ടങ്ങളിലായാണ് 294 അംഗ സംസ്‌ഥാന അസംബ്ളിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക. അവസാനഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29നാണ്. മെയ് 2നാണ് വോട്ടെണ്ണൽ.
Read Also: ലതിക സുഭാഷിനെ തിരികെ എത്തിക്കാൻ ശ്രമിക്കും; താരിഖ് അൻവർ