ന്യൂയോർക്ക്: ടെക്‌സസ് നഗരത്തില്‍ വീണ്ടും വെടിവെയ്‌പ്പ്. വെസ്‌റ്റ് ടെക്‌സസില്‍ നടന്ന പാര്‍ട്ടിക്കിടെയാണ് വെടിവെപ്പുണ്ടായത്. പരിക്കേറ്റ അഞ്ച് വിദ്യാർഥികളില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മെക്‌സിന്‍ അതിര്‍ത്തിയിലെ നഗരമായ സൊകോറോവിലെ ഒരു വീട്ടില്‍ വച്ചാണ് വിദ്യാർഥികള്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. പ്രദേശത്ത് നൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു.
പാര്‍ട്ടി നടന്നുകൊണ്ടിരിക്കെ രണ്ട് ഗ്രൂപ്പുകാര്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും ഇതാണ് വെടിവെപ്പിന് കാരണമായതെന്നും സൊകോറോ പോലീസ് പറഞ്ഞു. വെടിവെപ്പ് നടത്തിയ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്‌റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. ബിരുദ വിദ്യാർഥികള്‍ നടത്തിയ പാര്‍ട്ടിക്കിടെയാണ് 16നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് നേരെ ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്.
അതേസമയം, ഇന്നലെ യുഎസിലെ ആശുപത്രി സമുച്ചയത്തില്‍ നടന്ന വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ട സംഭവമുണ്ടായി. ഓക്‌ലഹോമയിലെ സെന്റ് ഫ്രാന്‍സിസ് ആശുപത്രിയിലാണ് വെടിവെപ്പുണ്ടായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരന്തരം ഉണ്ടാവുന്ന ഇത്തരം ആക്രമങ്ങൾ വലിയ പരിഭ്രാന്തിയാണ് ജനങ്ങൾക്ക് ഇടയിൽ സൃഷ്‌ടിക്കുന്നത്.
Read Also: പരിസ്‌ഥിതി ലോല പ്രദേശം; ജനങ്ങളുടെ താൽപര്യം സർക്കാർ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി