കോഴിക്കോട്: സിൽവർ ലൈൻ പദ്ധതിക്കെതിരെ കോഴിക്കോട് കല്ലായിലും വൻ പ്രതിഷേധം. സർവേ കല്ല് ഇടാനെത്തിയ ഉദ്യോഗസ്‌ഥർക്ക് എതിരെ നാട്ടുകാർ പ്രതിഷേധവുമായി എത്തി. പിന്നാലെ പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം ഉണ്ടായി. സംഘർഷത്തെ തുടർന്ന് പ്രതിഷേധവുമായി എത്തിയ സ്‌ത്രീകൾ അടക്കമുള്ള സമരക്കാരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കുകയാണ്.
വെടിവെച്ചു കൊന്നാലും മാറില്ലെന്ന് വിളിച്ചു പറഞ്ഞാണ് നാട്ടുകാർ പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നത്. കോഴിക്കോട് ജില്ലയിൽ കെ റെയിൽ കല്ലിടലിനിടെ ഉണ്ടായ ഏറ്റവും ശക്‌തമായ പ്രതിഷേധമാണ് ഇന്ന് നടക്കുന്നത്. ഉന്തിലും തള്ളിലും രണ്ട് സ്‌ത്രീകൾക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ടുപേരെയും ആശുപത്രിയിലേക്ക് മാറ്റി.
പുരുഷ പോലീസ് ലാത്തി വെച്ച് കുത്തിയതാണെന്നാണ് സ്‌ത്രീകൾ ആരോപിക്കുന്നത്. കടുത്ത പ്രതിഷേധത്തിന് ഇടയിലും ഉദ്യോഗസ്‌ഥർ കല്ല് സ്‌ഥാപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മീഞ്ചന്തയിലും പയ്യനക്കലിലും കല്ലിടാൻ എത്തിയവരെ നാട്ടുകാർ തടയാൻ ശ്രമിച്ചിരുന്നു.
Most Read: ‘അസാനി’ ചുഴലിക്കാറ്റ്; സംസ്‌ഥാനത്ത് വേനൽ മഴ തുടരും