റാഞ്ചി: കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്‌ഥാനത്ത് ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ സമാന നിയന്ത്രണങ്ങൾ ജൂൺ 17 വരെ നീട്ടി. എന്നാൽ നേരിയ ഇളവുകളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്‌ഥാനത്ത് കടകൾ തുറന്ന് പ്രവർത്തിക്കാനുള്ള സമയം രണ്ട് മണിക്കൂർ നീട്ടി നൽകി.
ജൂൺ 17 വരെ അന്തർ സംസ്‌ഥാന ബസ് യാത്രകൾക്ക് വിലക്ക് തുടരും. എന്നാൽ സർക്കാർ അനുമതിയോടെ പ്രത്യേക ആവശ്യങ്ങൾക്ക് നടത്തുന്ന സർവീസുകൾ പഴയപടി തുടരും. ഇവയ്‌ക്ക് വിലക്ക് ബാധകമല്ല.
സ്വകാര്യ വാഹനങ്ങളിൽ അന്തർ സംസ്‌ഥാന, അന്തർ ജില്ലാ യാത്രകൾക്ക് ഇ-പാസുകൾ നിർബന്ധമായിരിക്കും, എന്നാൽ ജില്ലയ്‌ക്കുള്ളിൽ സഞ്ചരിക്കുന്നതിന് ഇ-പാസുകൾ ആവശ്യമില്ല.
സംസ്‌ഥാനത്തെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവ അടഞ്ഞുതന്നെ കിടക്കും. ഇത് അഞ്ചാം തവണയാണ് സംസ്‌ഥാനത്ത് നിയന്ത്രണങ്ങൾ നീട്ടുന്നത്. ഏപ്രിൽ 22 മുതലാണ് സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്.
Read Also: നരേന്ദ്ര മോദിയെ നീക്കം ചെയ്യുന്നതുവരെ പ്രക്ഷോഭം തുടരും; രാകേഷ് ടിക്കായത്ത്