ന്യൂ ഡെല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജയും നേതൃത്വത്തിലുള്ള സംഘം നാളെ ഹത്രസിലെത്തി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും.
കുടുംബത്തെ ആശ്വസിപ്പിക്കുന്നതിനോടൊപ്പം പെണ്‍കുട്ടിയുടെ നീതിക്ക് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് നേതാക്കള്‍ ഹത്രസിലെത്തുന്നത്.
സീതാറാം യെച്ചൂരിക്കും ഡി. രാജക്കും പുറമെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്, സിപിഐ ദേശീയ സെക്രട്ടറി അമര്‍ജീത് കൗര്‍, സിപിഎം യുപി സംസ്ഥാന സെക്രട്ടറി ഹരിലാല്‍ യാദവ്, സിപിഐ യുപി സംസ്ഥാന സെക്രട്ടറി ഗിരീഷ് ശര്‍മ എന്നിവരും സംഘത്തില്‍ ഉണ്ടാകും.
കര്‍ഷക തൊഴിലാളി യൂണിയന്‍, കിസാന്‍ സഭ, സി.ഐ.ടി.യു. ജന്‍വാദി മഹിളാസമിതി അംഗങ്ങളുടെ സംഘം നേരത്തെ തന്നെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു.
Read Also: ചർച്ച വിജയിച്ചു; സമരം പിൻവലിച്ച് ഡോക്‌ടർമാർ