മുംബൈ: മുസ്‌ലിം പള്ളികളിൽ ലൗഡ് സ്‌പീക്കറിൽ ബാങ്ക് കൊടുക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന. പാർട്ടി മുഖപത്രമായ ‘സാമ്‌ന‘യിൽ എഴുതിയ മുഖപ്രസംഗത്തിലാണ് ശിവസേന ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. പള്ളികളിലെ ഉച്ചഭാഷിണികളിൽ നിന്നുയരുന്ന ശബ്‌ദം മലിനീകരണത്തിന് കാരണമാകുന്നുവെന്നും പരിസ്‌ഥിതിക്ക് ഹാനികരമാണെന്നും ‘സാമ്‌ന‘യിൽ പറയുന്നു. അതിനാൽ പള്ളികളിലെ ഉച്ചഭാഷിണികൾ നിരോധിക്കുന്ന ഓർഡിനൻസ് കൊണ്ടുവരാൻ കേന്ദ്രസർക്കാർ തയാറാവണമെന്നാണ് മുഖപ്രസംഗത്തിൽ പറയുന്നത്.
അതേസമയം, ശിവസേന ഹിന്ദുത്വം കൈവിട്ടെന്ന ബിജെപിയുടെ ആരോപണത്തെയും പത്രം വിമർശിക്കുന്നുണ്ട്. മുസ്‌ലിം കുട്ടികൾക്ക് വേണ്ടി ബാങ്ക് മൽസരം നടത്തണമെന്ന് ആവശ്യപ്പെട്ട ശിവസേന നേതാവ് പാണ്ഡുരംഗ് സക്‌പാലിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പള്ളികളിൽ ഉച്ചഭാഷിണി നിരോധിക്കണമെന്ന ആവശ്യവുമായി ശിവസേന രംഗത്തെത്തിയത്.
Read also: കര്‍ഷക സമരത്തിന് പിന്നില്‍ തുക്ഡെ തുക്ഡെ ഗ്യാങ്; ബിജെപി എംപി