തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്നലെ സ്‌ഥാനാര്‍ഥി പത്രിക സമര്‍പ്പണത്തിനുള്ള തീയതി അവസാനിച്ചപ്പോള്‍, കോവിഡ് പോസിറ്റീവ് ആയ 6 പേരാണ് ആകെ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ ഇവരില്‍ ഒരാള്‍ കോവിഡിനെ തുടര്‍ന്ന് പത്രിക പിന്‍വലിച്ചു. ബാക്കിയുള്ള അഞ്ചു പേര്‍ ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും.
പാമ്പാടി ഗ്രാമപഞ്ചായത്ത് 16 ആം വാര്‍ഡിലെ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥി കെ.എന്‍. സജീവ്കുമാര്‍, ആലപ്പുഴ അരൂര്‍ പഞ്ചായത്ത് 15 ആം വാര്‍ഡിലെ സ്വതന്ത്ര സ്‌ഥാനാര്‍ഥി ജെഎസ്എസ് നേതാവ് വി.കെ.ഗൗരീശന്‍, കൊല്ലം തെൻമല പഞ്ചായത്തില്‍ ഉറുകുന്ന് ആറാം വാര്‍ഡിലെ യുഡിഎഫ് സ്‌ഥാനാര്‍ഥി കെ. ശശിധരന്‍, ആനപെട്ടകോങ്കല്‍ വാര്‍ഡിലെ യുഡിഎഫ് സ്‌ഥാനാര്‍ഥി സജികുമാരി സുഗുതന്‍, പുനലൂര്‍ നഗരസഭ പ്രതിപക്ഷ നേതാവും നേതാജി വാര്‍ഡിലെ യുഡിഎഫ് സ്‌ഥാനാര്‍ഥിയുമായ നെല്‍സൺ സെബാസ്‌റ്റ്യൻ, വയനാട് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലെ എന്‍ഡിഎ സ്‌ഥാനാര്‍ഥി അമ്പിളി അനില്‍കുമാര്‍ എന്നിവരാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്ന കോവിഡ് പോസിറ്റീവ് ആയ സ്‌ഥാനാര്‍ഥികള്‍.
കോവിഡ് പോസിറ്റീവ് ആയ സ്‌ഥാനാര്‍ഥികള്‍ സത്യപ്രതിജ്‌ഞ ചൊല്ലേണ്ടത് മെഡിക്കല്‍ ഓഫീസറുടെ മുന്നിലാണ്. മെഡിക്കല്‍ ഓഫീസറും ഡോക്‌ടർമാരും രോഗബാധ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുകയും വേണം. സ്‌ഥാനാര്‍ഥിയായ സജീവ് ആര്‍ഐടി എന്‍ജിനിയറിങ് കോളേജിലെ കോവിഡ് സെന്ററിലെത്തി സത്യപ്രതിജ്‌ഞ ചെയ്‌തു. കൂടാതെ അമ്പിളി അനില്‍കുമാര്‍ വരദൂര്‍ പിഎച്ച്‌സിയിലെത്തിയാണ് പത്രിക സമര്‍പ്പിച്ച് സത്യപ്രതിജ്‌ഞ ചെയ്‌തത്. കോവിഡ് പോസിറ്റീവ് ആയ എല്ലാ സ്‌ഥാനാര്‍ഥികളും ഇത്തരത്തില്‍ സത്യപ്രതിജ്‌ഞ ചെയ്യാനായി മെഡിക്കല്‍ ഓഫീസറുടെ മുന്നിലാണ് എത്തേണ്ടത്.
Read also : ബിനീഷ് കോടിയേരിയുടെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും