ബംഗളൂര്: ബംഗളൂര് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ എൻസിബി കസ്‌റ്റഡി കാലാവധി വെള്ളിയാഴ്‌ച അവസാനിക്കും. ബംഗളൂരിലെ 33ആം സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയുടെ അനുമതിയോടെ 3 ദിവസമായി ബിനീഷിനെ എൻസിബി ചോദ്യം ചെയ്‌തുവരികയാണ്. ബംഗളൂരിലെ യെലങ്കയിലുള്ള ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.
ബിനീഷിനെതിരെ ആവശ്യമായ തെളിവുകൾ ശേഖരിച്ചാൽ അറസ്‌റ്റ് ഉണ്ടാകുമെന്നാണ് കരുതുന്നത്. നവംബർ 25നാണ് ഇയാളുടെ ജുഡീഷ്യൽ കസ്‌റ്റഡി അവസാനിക്കുക. അതേസമയം ബംഗളൂര് മയക്കുമരുന്ന് കേസിൽ ബിനീഷിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി നവംബർ 24ലേക്ക് നീട്ടിവെച്ചു.
മയക്കുമരുന്ന് കേസിലെ സംശയാസ്‌പദമായ പണമിടപാടുകളുടെ പേരിലാണ് കഴിഞ്ഞ ദിവസം എൻസിബി ബിനീഷിനെ കസ്‌റ്റഡിയിലെടുത്തത്. നേരത്തെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഇഡിയും ബിനീഷിനെ അറസ്‌റ്റ് ചെയ്‌തിരുന്നു.
Read also: വരവിൽ കവിഞ്ഞ സമ്പാദ്യം; എംജി രാജമാണിക്യം നേരിടാൻ പോകുന്നത് നിരവധി കേസുകൾ