ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധി വ്യാഴാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഡോക്‌ടർമാർ രണ്ടാഴ്‌ചത്തെ വിശ്രമം നിർദ്ദേശിച്ച സാഹചര്യത്തിലാണിത്. സമയം നീട്ടി വാങ്ങാനാണ് തീരുമാനം. കേസിൽ ജൂൺ 23ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് ഇഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ചോദ്യം ചെയ്യലിന് സമയം തേടി ഇഡിക്ക് ഉടൻ കത്തയക്കും.
അതിനിടെ, രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇതോടെ അഞ്ചാം ദിവസത്തേക്കാണ് ചോദ്യം ചെയ്യൽ കടക്കുന്നത്. കേസിൽ രാഹുൽ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇന്നലെയും ചോദ്യം ചെയ്‌തിരുന്നു. രാവിലെ 11 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി വൈകിയും തുടർന്നിരുന്നു. ഇഡി നടപടിയിൽ കോൺഗ്രസ് നേതാക്കൾ ഇന്ന് എഐസിസി ആസ്‌ഥാനത്ത് പ്രതിഷേധിക്കും.
Most Read: അവയവമാറ്റം വൈകിയ സംഭവം; ഡോക്‌ടർമാരിൽ നിന്ന് ഉണ്ടായത് ഗുരുതര വീഴ്‌ച- റിപ്പോർട്