‘വൈകാതെ നിങ്ങളറിയും അവനൊരു പോരാളിയാണെന്ന്’; കോസ്‌റ്റയെ വരവേറ്റ് ബ്ളാസ്‌റ്റേഴ്‌സ്

By Staff Reporter, Malabar News
malabarnews-costa
Costa Nhamoinesu
Ajwa Travels

കൊച്ചി: ഐഎസ്എല്‍ ഏഴാം സീസണിലെ ട്രാൻസ്‌ഫർ മാര്‍ക്കറ്റില്‍ ബ്ളാസ്‌റ്റേഴ്‌സ് ഉണ്ടാക്കുന്ന ഓളം ആരാധകരെ വീണ്ടും ഞെട്ടിക്കുകയാണ്. ഇത്തവണ സിംബാബ്‌വെ ദേശീയ താരമായ കോസ്‌റ്റ നമോയിന്‍സു എന്ന കരുത്തനായ ഡിഫെന്‍ഡറെ ടീമിലെത്തിച്ചാണ് ബ്ളാസ്‌റ്റേഴ്‌സ് അല്‍ഭുതപ്പെടുത്തുന്നത്.

കോസ്‌റ്റയുടെ അമ്മയുടെ ശബ്‌ദത്തിലുള്ള വീഡിയോ സന്ദേശം പുറത്തു വിട്ടാണ് ടീം സൈനിങ് പ്രഖ്യാപിച്ചത്. ഏഷ്യയുടെ ഫുട്‌ബോള്‍ ഹൃദയമായ കേരളത്തിലേക്കുള്ള യാത്രയില്‍ ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്നതായി അവര്‍ പറഞ്ഞു. കോസ്‌റ്റ ഒരു പോരാളിയാണെന്നും വൈകാതെ ആരാധകര്‍ക്ക് മുന്‍പില്‍ അത് തെളിയിക്കുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ചെക്ക് ഫുട്‌ബോള്‍ ലീഗിലെ ഒന്നാം ഡിവിഷന്‍ ക്ളബ്ബായ സ്‌പാർട്ട പ്രാഗിന് വേണ്ടി കഴിഞ്ഞ സീസണില്‍ ബൂട്ട് കെട്ടിയ താരമാണ് കോസ്‌റ്റ. 2006-ല്‍ സിംബാബ്‌വൻ ഫുട്‌ബോള്‍ ക്ളബ്ബായ മാസ്വിങ്ങോ യുണൈറ്റഡിലൂടെ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ച താരം 2008-ല്‍ പോളണ്ടിലെ അഞ്ചാം ഡിവിഷന്‍ ക്ളബ്ബായ WSS വിസ്‌ലയിലെത്തി.

ആറു മാസങ്ങള്‍ക്കു ശേഷം പോളിഷ് ക്ളബ്ബായ സാഗല്ബി ലുബിനില്‍ എത്തുകയും അഞ്ച് സീസണ്‍ ക്ളബില്‍ തുടരുകയും ചെയ്‌തു. തുടര്‍ന്ന് 2013-ല്‍ ചെക്ക് ഫുട്‌ബോള്‍ ക്ളബ്ബായ സ്‌പാർട്ട പ്രാഗില്‍ ചേര്‍ന്നു.

കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ ക്ളബ്ബിന് വേണ്ടി 200ല്‍ അധികം മത്സരങ്ങള്‍ കളിച്ച താരം യുവേഫ ചാമ്പ്യന്‍സ് ലീഗിലും യൂറോപ്പ ലീഗിലുമായി 40 മത്സരങ്ങളോളം കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിനോടുവില്‍ ക്ളബ് താരവുമായുള്ള കരാര്‍ പുതുക്കാന്‍ ശ്രമിച്ചിരുന്നില്ല. പിന്നീട് ടീം വിട്ട താരത്തെ കെബിഎഫ്‌സി സ്വന്തമാക്കുകയും ചെയ്‌തു.

Read Also: ‘സൂപ്പര്‍ ഹൂപ്പര്‍’ ഇനി ബ്ലാസ്‌റ്റേഴ്‌സിൽ; ഗാരി ഹൂപ്പറുടെ സൈനിങ് പുറത്തുവിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE