ന്യൂഡെൽഹി: ഇസ്രയേലിൽ ഹമാസ് റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി സൗമ്യ സന്തോഷിന്റെ മൃതദേഹം ഡെൽഹിയിൽ എത്തിച്ചു. കേന്ദ്ര സർക്കാർ പ്രതിനിധികളും ഇസ്രയേൽ എംബസി അധികൃതരും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. പുലർച്ചെ നാലരയോടെയാണ് മൃതദേഹം ഡെൽഹിയിൽ എത്തിച്ചത്. ഉച്ചയോടെ മൃതദേഹം സ്വദേശമായ ഇടുക്കിയിൽ എത്തിക്കും. ഞായറാഴ്‌ചയായിരിക്കും സംസ്‌കാരം.
ഇസ്രയേലിലെ അഷ്‌ക ലോണിൽ കെയർ ഗീവറായി ജോലി ചെയ്യുകയായിരുന്നു ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ. അഷ്‌ക ലോണിൽ സൗമ്യ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് ഹമാസിന്റെ റോക്കറ്റ് പതിക്കുകയായിരുന്നു.
2017ലാണ് സൗമ്യ അവസാനമായി നാട്ടിലെത്തിയത്. സൗമ്യയുടെ ഭർത്താവും മകനും നാട്ടിലാണ്. സൗമ്യയുടെ മൃതദേഹം വിട്ടുകിട്ടാൻ കുടുംബം നല്‍കിയ രേഖകൾ കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി അധികൃതർ ഇസ്രയേൽ സർക്കാരിന് കൈമാറിയിരുന്നു.
Also Read: പശ്‌ചിമേഷ്യയിലെ സംഘർഷം; ഗാസ മുനമ്പിൽ നിന്ന് പലസ്‌തീനികളുടെ കൂട്ടപ്പലയാനം