ടെൽ അവീവ്: ഇസ്രയേൽ-പലസ്‌തീൻ സംഘർഷം 5ആം ദിവസവും തുടരുന്ന ഘട്ടത്തിൽ ഗാസ സിറ്റിക്ക് പുറത്ത് ഇസ്രയേലിന്റെ വടക്കു കിഴക്കൻ അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലെ പലസ്‌തീൻ കുടുംബങ്ങൾ പലായനം തുടങ്ങി. രാത്രിയിലെ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ ഇസ്രയേൽ സേന പീരങ്കീയാക്രമണവും ശക്‌തമാക്കിയ സാഹചര്യത്തിലാണ് കുടുംബങ്ങൾ പലായനം ആരംഭിച്ചത്.
ഇന്നലെ പുലരും മുൻപേ 45 മിനിറ്റ് നീണ്ട പീരങ്കിയാക്രമണത്തിൽ 3 മക്കളും അമ്മയും അടക്കം 13 പലസ്‌തീൻ പൗരൻമാരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ പൂർണ യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന സൂചനകളാണ് പുറത്തു വരുന്നത്. ഗാസയിലെ ഹമാസ് അധിനിവേശ പ്രദേശങ്ങളിൽ കരയുദ്ധത്തിന് ഇസ്രായേൽ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
അതേസമയം, മേഖലയിൽ വെടിനിർത്തൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഐക്യരാഷ്‌ട്ര സഭയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ഈജിപ്‌ത്, ഖത്തർ രാജ്യങ്ങളും സമാധാന ശ്രമങ്ങളിൽ പങ്കാളികളാണ്. ഈജിപ്‌തിന്റെ മധ്യസ്‌ഥ സംഘം ഇസ്രയേലിൽ എത്തിയിട്ടുണ്ട്.
Read Also: വൈറസ് വകഭേദം വാക്‌സിനുകളുടെ ഫലപ്രാപ്‌തി കുറക്കും; എന്നാൽ രോഗതീവ്രത തടയുമെന്നും വിദഗ്‌ധർ