പശ്‌ചിമേഷ്യയിലെ സംഘർഷം; ഗാസ മുനമ്പിൽ നിന്ന് പലസ്‌തീനികളുടെ കൂട്ടപ്പലയാനം

By Staff Reporter, Malabar News
israel-Gaza
Rep. Image
Ajwa Travels

ടെൽ അവീവ്: ഇസ്രയേൽ-പലസ്‌തീൻ സംഘർഷം 5ആം ദിവസവും തുടരുന്ന ഘട്ടത്തിൽ ഗാസ സിറ്റിക്ക് പുറത്ത് ഇസ്രയേലിന്റെ വടക്കു കിഴക്കൻ അതിർത്തിയോട് ചേ‍ർന്ന പ്രദേശങ്ങളിലെ പലസ്‌തീൻ കുടുംബങ്ങൾ പലായനം തുടങ്ങി. രാത്രിയിലെ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ ഇസ്രയേൽ സേന പീരങ്കീയാക്രമണവും ശക്‌തമാക്കിയ സാഹചര്യത്തിലാണ് കുടുംബങ്ങൾ പലായനം ആരംഭിച്ചത്.

ഇന്നലെ പുലരും മുൻപേ 45 മിനിറ്റ് നീണ്ട പീരങ്കിയാക്രമണത്തിൽ 3 മക്കളും അമ്മയും അടക്കം 13 പലസ്‌തീൻ പൗരൻമാരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ പൂർണ യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന സൂചനകളാണ് പുറത്തു വരുന്നത്. ഗാസയിലെ ഹമാസ് അധിനിവേശ പ്രദേശങ്ങളിൽ കരയുദ്ധത്തിന് ഇസ്രായേൽ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.

അതേസമയം, മേഖലയിൽ വെടിനിർത്തൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഐക്യരാഷ്‌ട്ര സഭയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ഈജിപ്‌ത്‌, ഖത്തർ രാജ്യങ്ങളും സമാധാന ശ്രമങ്ങളിൽ പങ്കാളികളാണ്. ഈജിപ്‌തിന്റെ മധ്യസ്‌ഥ സംഘം ഇസ്രയേലിൽ എത്തിയിട്ടുണ്ട്.

Read Also: വൈറസ് വകഭേദം വാക്‌സിനുകളുടെ ഫലപ്രാപ്‌തി കുറക്കും; എന്നാൽ രോഗതീവ്രത തടയുമെന്നും വിദഗ്‌ധർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE