മാഡ്രിഡ്: കോവിഡ് രണ്ടാം തരംഗം പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ട് സ്‌പെയിനില്‍ ദേശീയ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. മെയ് അവസാനം വരെ അടിയന്തരാവസ്‌ഥ നീണ്ടുനില്‍ക്കുമെന്ന് സ്‌പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു.
കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കിയ സ്‌പെയിനില്‍ അടുത്തിടെയായി വീണ്ടും രോഗികളുടെ എണ്ണം ഉയര്‍ന്ന് വരികയാണ്. രണ്ടാം തരംഗം തടഞ്ഞു നിര്‍ത്തുന്നതിന്റെ ഭാഗമായാണ് കടുത്ത നിയന്ത്രണങ്ങള്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയത്. മെയ് അവസാനം വരെ നിയന്ത്രണങ്ങള്‍ തുടരും.
Also Read: കോവിഡ്; കുവൈറ്റില്‍ ഇന്ന് രോഗമുക്‌തി 661, രോഗബാധ 708 പേര്‍ക്ക്
കഴിഞ്ഞ ദിവസം പത്തുലക്ഷത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌ത ആദ്യ യൂറോപ്പ്യന്‍ രാജ്യമായി സ്‌പെയിൻ മാറിയിരുന്നു. ഗുരുതരമായി സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് പെഡ്രോ സാഞ്ചസ് പറഞ്ഞു. ക്യാബിനറ്റ് യോഗത്തിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് പെഡ്രോ സാഞ്ചസ് അടിയന്തരാവസ്‌ഥ പ്രഖ്യാപനം നടത്തിയത്.