മാഡ്രിഡ്: യൂറോ കപ്പ് ഫുട്ബോളിൽ കരുത്തരായ സ്‌പെയിൻ ഇന്ന് തങ്ങളുടെ ആദ്യ മൽസരത്തിന് ഇറങ്ങുന്നു. സ്വീഡനാണ് എതിരാളി. രാത്രി 12.30ക്കാണ് മൽസരം നടക്കുന്നത്. ക്യാപ്റ്റൻ സെർജി ബുസ്‌കറ്റ്‌സും പ്രതിരോധത്തിലെ കരുത്തൻ സെർജിയോ റാമോസുമില്ലാതെയാണ് സ്‌പെയിൻ സ്വീഡന്റെ വെല്ലുവിളി നേരിടാനിറങ്ങുന്നത്. കോവിഡ് ബാധയാണ് ബുസ്‌കറ്റ്‌സിന് തിരിച്ചടിയായത്. റാമോസിന് പരിക്കാണ് യൂറോയിലേക്കുള്ള വഴിയടച്ചത്.
മറുഭാഗത്ത് യൂറോയിൽ സമീപകാലത്ത് മികച്ച പ്രകടനകൾ ഇല്ലാത്ത ടീമുകളിൽ ഒന്നാണ് സ്വീഡൻ. ടൂർണമെന്റിന്റെ മുൻ പതിപ്പുകളിൽ അവസാനം നടന്ന 8 കളികളിൽ ആറും തോറ്റാണ് അവർ എത്തുന്നത്. എന്നാൽ അപ്പാടെ എഴുതി തള്ളാൻ കഴിയുന്ന ടീമല്ല അവരുടേതെന്ന് സ്‌പെയിനിനും അറിയാം. ഇന്ന് യൂറോയിൽ രണ്ട് കളികൾ കൂടിയുണ്ട്. സ്‌കോട്‍ലൻഡ് വൈകീട്ട് ആറരയ്‌ക്ക് ചെക് റിപ്പബ്ളിക്കിനെയും പോളണ്ട് രാത്രി ഒൻപതരയ്‌ക്ക് സ്ളോവാക്യയെയും നേരിടും.
Read Also: സത്യന്‍ വിടപറഞ്ഞിട്ട് അരനൂറ്റാണ്ട്: മാഷിന്റെ ‘സമയനിഷ്‌ഠ’ ഇന്നുമെനിക്ക് വിസ്‌മയം; ഷീല