കൊളംബോ: ഏപ്രിൽ 30 മുതൽ നോർവേയിലും ഇറാഖിലുമുള്ള രണ്ട് വിദേശ എംബസികളും ഓസ്‌ട്രേലിയയിലെ കോൺസുലേറ്റ് ജനറലും താൽക്കാലികമായി അടച്ചുപൂട്ടുന്നതായി ശ്രീലങ്ക. ‘സൂക്ഷ്‌മമായി ആലോചിച്ചാണ്’ തീരുമാനമെടുത്തത് എന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്‌ചാത്തലത്തിൽ ശ്രീലങ്കയുടെ വിദേശ നയതന്ത്ര പ്രാതിനിധ്യത്തിന്റെ സാധാരണ പുനഃക്രമീകരണത്തിന്റെ ഭാഗമാണ് ഈ നീക്കമെന്ന് സർക്കാർ അറിയിച്ചു.
അതേസമയം, ശ്രീലങ്കയില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ ഭരണ പ്രതിസന്ധിയും രൂക്ഷമാകുന്നു. 40 എംപിമാര്‍ ഭരണസഖ്യം വിട്ട് സ്വതന്ത്ര നിലപാട് സ്വീകരിച്ചതോടെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്‌ടമായി. ഇതില്‍ മുന്‍ പ്രസിഡണ്ട് മൈത്രിപാല സിരിസേനയുടെ എസ്എല്‍എഎഫ്‌പി പാര്‍ട്ടിയുടെ 15 അംഗങ്ങളും ഉള്‍പ്പെടുന്നു.
Sri Lanka temporarily closes its embassies in Oslo, Norway and Baghdad, Iraq and its Consulate General in Sydney, Australia pic.twitter.com/bnJXbGqKI3
— ANI (@ANI) April 5, 2022
Most Read: കൊള്ളസംഘത്തെ കീഴടക്കി 18കാരി; രക്ഷിച്ചത് സ്വന്തം ജീവനൊപ്പം സഹോദരിയുടെ ജീവനും