തിരുവനന്തപുരം : അവയവദാനത്തിനും, അവയവമാറ്റ ശസ്‍ത്രക്രിയകള്‍ക്കും സര്‍ക്കാര്‍ മേല്‍നോട്ടം ഒരുക്കാന്‍ തീരുമാനിച്ച് സംസ്‌ഥാന സര്‍ക്കാര്‍. ഇതിനായി സംസ്‌ഥാനത്ത് പുതിയ സൊസൈറ്റി രൂപീകരിക്കും. സംസ്‌ഥാനത്ത് അരങ്ങേറുന്ന അവയവ കച്ചവടങ്ങള്‍ക്ക് പൂട്ടിടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.
പുതിയ സൊസൈറ്റി നിലവില്‍ വരുന്നതോടെ അവയവദാനം നടക്കുന്ന ആശുപത്രികളിലെ ശസ്‍ത്രക്രിയയുടെ പൂര്‍ണമായ ചിലവുകള്‍ സൊസൈറ്റി വിലയിരുത്തും. ഒപ്പം തന്നെ അവയവം ആവശ്യമായ ആളുകള്‍ക്കായി ഓണ്‍ലൈന്‍ രജിസ്ട്രിയും നിലവില്‍ വരും. ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.രാജന്‍ ഖോബ്രഗഡേയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പുതിയ സൊസൈറ്റി രൂപീകരിക്കാന്‍ ഉള്ള തീരുമാനം എടുത്തത്.
സംസ്‌ഥാനത്ത് നിലവില്‍ മൃതസജ്‌ഞീവനി മാത്രമാണ് സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ഉള്‍പ്പെട്ടിരുന്നത്. മരണാനന്തര അവയവദാനമാണ് മൃതസജ്‌ഞീവനിയില്‍ ഉള്‍പ്പെടുന്നത്. എന്നാല്‍ ജീവിച്ചിരിക്കുന്നവരില്‍ നിന്നുള്ള അവയവദാനം മൃതസജ്‌ഞീവനിയുടെയോ, സര്‍ക്കാരിന്റെയോ നിയന്ത്രണത്തില്‍ ആയിരുന്നില്ല. എന്നാല്‍ പുതിയ സൊസൈറ്റി നിലവില്‍ വരുന്നതോടെ ജീവിച്ചിരിക്കുന്നവരില്‍ നിന്നുള്ള അവയവ ദാനവും സര്‍ക്കാർ നിയന്ത്രണത്തില്‍ ആകും.
Read also : ഗോത്ര പൈതൃക ഗ്രാമം ‘എൻ ഊര്’ നാടിന് സമർപ്പിച്ചു