ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗണ്‍ നീട്ടി വിവിധ സംസ്‌ഥാനങ്ങള്‍. പശ്‌ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, അസം, ബിഹാര്‍, കേരളം തുടങ്ങിയ സംസ്‌ഥാനങ്ങളാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ നീട്ടിയത്.
അതേസമയം രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് വരുന്നതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നത്. മഹാരാഷ്‍ട്രയിലും ഡെല്‍ഹിയിലും രോഗവ്യാപനം കുറഞ്ഞു. മഹാരാഷ്‍ട്രയില്‍ ഇതുവരെ റിപ്പോര്‍ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും കൂടുതല്‍ മരണങ്ങളാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. സംസ്‌ഥാനത്ത് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത് 960 പേരാണ്.
എന്നാൽ ഉത്തര്‍ പ്രദേശ്, രാജസ്‌ഥാന്‍ എന്നീ സംസ്‌ഥാനങ്ങളിലെ ഗ്രാമീണ മേഖലകളില്‍ രോഗവ്യാപനം അതീവ രൂക്ഷമായി. അതിനിടെ സ്‌പുട്‌നിക് വി വാക്‌സിന്റെ 67 ലക്ഷം ഡോസുകള്‍ ആവശ്യപ്പെട്ട് ഡെല്‍ഹി സര്‍ക്കാര്‍ ഡോ. റെഡ്ഡീസ് ലബോറട്ടറിസിന് കത്തയച്ചു.
അതേസമയം കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ നാല് ജില്ലകളിൽ ഇന്ന് അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രാബല്യത്തിൽ വരും. തിരുവനന്തപുരം, മലപ്പുറം, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. കടുത്ത നിയന്ത്രണങ്ങളായിരിക്കും ഇന്ന് അർധരാത്രി മുതൽ ഈ ജില്ലകളിൽ നടപ്പാക്കുക.
Read Also: കോവിഡിന് പ്ളാസ്‌മാ തെറാപ്പി ഫലപ്രദമല്ലെന്ന് വിലയിരുത്തൽ; ഒഴിവാക്കിയേക്കും