ന്യൂഡെൽഹി: വ്യാപാര ആഴ്‌ചയുടെ തുടക്കമായ ഇന്ന് ഓഹരിവിപണി നേട്ടത്തോടെ ആരംഭിച്ചു. സെന്‍സെക്‌സും നിഫ്റ്റിയും രാവിലെ അരശതമാനത്തോളം മുന്നേറ്റമാണ് കാഴ്‌ച വച്ചത്. ഏഷ്യന്‍ വിപണികള്‍ ലാഭകരമായി ചുവടുവയ്‌ക്കുന്നത് ഇന്ത്യന്‍ വിപണിയുടെ ട്രെൻഡിനെയും സ്വാധീനിച്ചിട്ടുണ്ട്. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞത് നിക്ഷേപകരുടെ ആത്‌മവിശ്വാസം കൂട്ടിയിട്ടുണ്ട്.
സെന്‍സെക്‌സ് സൂചിക 280 പോയിന്റ് കയറി 49,000 എന്ന നിലയില്‍ തിരിച്ചെത്തി (0.6 ശതമാനം). മറുഭാഗത്ത് എന്‍എസ്ഇ നിഫ്റ്റി സൂചിക 14,750 പോയിന്റ് നിലവാരത്തില്‍ നിൽക്കുകയാണ്. വ്യവസായങ്ങള്‍ അടിസ്‌ഥാനപ്പെടുത്തിയുള്ള വില സൂചികകള്‍ എല്ലാം രാവിലെ നേട്ടത്തിലാണ് ഇടപാടുകള്‍ നടത്തുന്നത്.
അതേസമയം ക്രിപ്‌റ്റോ കറന്‍സിക്ക് ആഗോള തലത്തിൽ തന്നെ വന്‍തകര്‍ച്ചയാണ് നേരിടേണ്ടി വന്നത്. ലോകത്തിലെ ഏറ്റവും പ്രചാരമേറിയ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ 43,000 ഡോളര്‍ നിലവാരത്തിലേക്ക് കൂപ്പുകുത്തി.
യൂണിറ്റൊന്നിന് 43,511.30 ഡോളറാണ് രാവിലെ ബിറ്റ്‌കോയിന്റെ നിരക്ക്. 46,450.70 ഡോളര്‍ ആയിരുന്നു ഇന്നലെ ബിറ്റ്‌കോയിൻ നിരക്ക്. ബിറ്റ്‌കോയിന് പുറമെ മറ്റ് മുൻനിര ക്രിപ്റ്റോ കറൻസികൾക്കെല്ലാം തകർച്ച നേരിടേണ്ടി വന്നിട്ടുണ്ട്.
Read Also: ‘ആർക്കറിയാം’ നാളെ മുതൽ നീസ്ട്രീമിൽ; ഒടിടി റിലീസ് പ്രഖ്യാപിച്ചു