കാസർഗോഡ്: ജില്ലയിൽ അനധികൃത ഭാഗ്യക്കുറി വിൽപന തടയുന്നതിനായി പരിശോധന കർശനമാക്കി ജില്ലാ ഭാഗ്യക്കുറി വകുപ്പ്. അനധികൃത ഭാഗ്യക്കുറി വിൽപന സംബന്ധിച്ച് ലഭിച്ച പരാതികളുടെ അടിസ്‌ഥാനത്തിലാണ് ഇപ്പോൾ പരിശോധന കർശനമാക്കിയത്. ജില്ലാ ഭാഗ്യക്കുറി ഓഫിസർ വിജി സുമോളിന്റെ നേതൃത്വത്തിൽ കാസർഗോഡ് പഴയ സ്‌റ്റാൻഡ് പരിസരത്തെ ഭാഗ്യക്കുറി വിൽപന കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.
അനധികൃത ലോട്ടറി വിൽപന നടത്തുന്നത് ശ്രദ്ധയിൽ പെട്ടാൽ ഏജൻസി റദ്ദാക്കുന്നതുൾപ്പടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്. പേപ്പർ ലോട്ടറി നിയന്ത്രണ നിയമത്തിന് വിരുദ്ധമായി വെബ് പോർട്ടൽ, വെബ്‌സൈറ്റ്, വാട്‌സ്ആപ്പ് തുടങ്ങിയ സോഷ്യൽമീഡിയ വഴി ലോട്ടറി വിൽക്കുന്നവർക്കെതിരെയും കർശന നിയമ നടപടി സ്വീകരിക്കും.
ജില്ലാ ഭാഗ്യക്കുറി വകുപ്പ് ഓഫിസർ വിജി സുമോളിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസിസ്‌റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫിസർ എംവി രാജേഷ് കുമാർ, ഇ സീമ, അലൻ ഇ റോഡ്രിഗ്‌സ് എന്നിവരും പങ്കെടുത്തു.
Read also: കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചു